Saturday, August 1, 2009

വിമാനകമ്പനികള്‍ സമരത്തിലേക്ക്‌

മുംബൈ: വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരപദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു കമ്പനികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 18 ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ എട്ടു പ്രമുഖ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ അനിശ്‌ചിതമായി സര്‍വീസുകള്‍ നിര്‍ത്താനും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (എഫ്‌ ഐ എ) തീരുമാനിച്ചു.
മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വിജയ്‌മല്ല്യ, നരേഷ്‌ ഗോയല്‍, അനില്‍ ബൈജാല്‍ എന്നിവരാണ്‌ സമരവിവരം അറിയിച്ചത്‌. വ്യോമയാന വ്യവസായം നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന്‌ താത്‌പര്യം ഉണ്ടാവണം. ഈ വ്യവസായം അത്രയധികം ത്യാഗം സഹിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്ന്‌ എഫ്‌ ഐ എ സെക്രട്ടറി ജനറല്‍ അനില്‍ ബൈജാല്‍ പറഞ്ഞു.
അംേതസമയം എഫ്‌ ഐ എയില്‍ അംഗമായ എയര്‍ ഇന്ത്യ സമരത്തില്‍ പങ്കെടുക്കില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും എഫ്‌ ഐ എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ യോഗവേദി വിട്ടശേഷമാണു സമരപരിപാടികള്‍ക്കു രൂപം നല്‍കിയതെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ എണ്ണകമ്പനികള്‍ വിമാന ഇന്ധന വില (എ ടി എഫ്‌) 1.6% കൂട്ടി. ആഗോള നിരക്കില്‍ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. രണ്ടാഴ്‌ച മുന്‍പ്‌ വിലയില്‍ 5.7% കുറവ്‌ വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണ എ ടി എഫ്‌ വില ഉയര്‍ത്തിയിരുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP