Wednesday, August 12, 2009

പത്മജ മുന്‍ജന്മ ശത്രു: മുരളി

തിരുവനന്തപുരം: മുന്‍ജന്മ ശത്രുവാണ്‌ തന്റെ സഹോദരിയായി ജനിച്ചതെന്ന്‌ കെ മുരളീധരന്‍. താന്‍ കോണ്‍ഗ്രസിലേക്കു മടങ്ങി വരുന്നതില്‍ കെ കരുണാകരന്‌ താല്‍പര്യമുണ്ടങ്കിലും സഹോദരി പത്മജയ്‌ക്കുള്ള എതിര്‍പ്പിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുരളി.
മൂന്നു രൂപ വരുന്ന കോണ്‍ഗ്രസ്‌ അംഗത്വം തനിക്കു നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. എന്‍ സി പി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. താന്‍ മനസുകൊണ്ട്‌ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞെന്നും, കോണ്‍ഗ്രസിലേക്കു മടങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും മുളീധരന്‍ അറിയിച്ചു.

പിണറായിയുടെ റിട്ട്‌ മടക്കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിയുടെ നടപടിക്കെതിരെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി സുപ്രീം കോടതി രജിസ്‌ട്രി മടക്കി. കേസ്‌ സിവിലാണോ ക്രിമിനലാണോ എന്ന്‌ വ്യക്‌തമാക്കി 14 ദിവസത്തിനകം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ പിണറായിയുടെ അഭിഭാഷകനോട്‌ രജിസ്‌ട്രി നിര്‍ദേശിച്ചിട്ടുണ്ട്‌.
പ്രോസിക്യൂഷന്‌ അനുമതി നല്‍കി കഴിഞ്ഞ ജൂണ്‍ ഏഴിന്‌ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക,പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 10 ന്‌ സി ബി ഐ ഫയല്‍ ചെയ്‌ത കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ്‌ പിണറായി സുപ്രീം കോടതിയെ സമീപിച്ചത്‌. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷി.പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ്‌ റിട്ട്‌ ഫയല്‍ ചെയ്‌തിരുന്നത്‌.

പന്നിപ്പനി: മരണം 17 ആയി

ന്യൂഡല്‍ഹി: രാജ്യത്ത്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. പൂനെയില്‍ 48 വയസുള്ള ഡ്രൈവറാണ്‌ അവസാനം മരിച്ചത്‌. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ഡോ. രൂപേഷ്‌ ഗംഗൂര്‍ഡേയും പുനെയില്‍ സാസൂണ്‍ ആശുപത്രിയില്‍ ആറുവയസുകാരിയും 29ക ാരിയായ യുവതിയും ഇന്ന്‌ രാവിലെ മരിച്ചിരുന്നു.
രാജ്യത്ത്‌ 850 പേര്‍ക്ക്‌ പന്നിപ്പിന ബാധിച്ചതായി സ്‌ഥിരീകരിച്ചു. പുനെയില്‍ രോഗം സ്‌ഥരീകരിച്ചവരില്‍ നാലുപേരുടെ
നില ഗുരുതരമാണ്‌.
കൂടുതല്‍ പ്രതിരോധ മരുന്നും പരിശോധനാ കിറ്റുകളും ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ മരുന്നു ലഭിക്കുകയൂള്ളൂ എന്ന്‌ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ വ്യക്‌തമാക്കി.
നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഒഫ്‌ കമ്യൂണിക്കബിള്‍ ഡീസിസിലെ ഒരു സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. ബാംഗ്ലൂരിലും രോഗഭീഷണിയുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP