Thursday, July 9, 2009

ബംഗ്ലാദേശിലേക്ക്‌ മടങ്ങാന്‍ തസ്‌ലിമയ്‌ക്ക്‌ ആഗ്രഹം

ധാക്ക: ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍ സ്വന്തം നാട്ടിലേക്ക്‌ മടങ്ങാന്‍ ആഗ്രഹം. ഇത്‌ സംബന്ധിച്ച അപേക്ഷ തസ്ലിമ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു.
ഇസ്‌ലാമിക തീവ്രവാദികളുടെ വധ ഭീഷണിയെ തുടര്‍ന്ന്‌ തസ്‌ലിമ ഒളിവുജീവിതം നയിക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര ദശാബ്ദം പിന്നിടുന്നു. ആദ്യം ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌ത തസ്‌ലിമ അടുത്തിടെയാണ്‌ കൊല്‍ക്കത്തയില്‍ നിന്നും സ്വീഡനിലേക്ക്‌ കുടിയേറിയത്‌. കൊല്‍ക്കത്തിയിലും യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്‌.
പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയിലാണ്‌ തസ്‌ലിമയുടെ പ്രതീക്ഷകള്‍. പുരോഗമന വാദക്കാരിയായ ഹസീനയുടെ കാലത്ത്‌ ബംഗ്ലാദേശില്‍ തിരിച്ചെത്താനാകുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. ഇതിനുകഴിഞ്ഞിലെങ്കില്‍ തനിക്കൊരിക്കലും ജന്‍മനാട്‌ കാണാനാകില്ലെന്ന്‌ ഭയക്കുന്നതായും അവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. 1994 ല്‍ രചിച്ച ലജ്ജ എന്ന നോവലാണ്‌ തസ്‌ലിമയെ മതതീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്‌.

ലൂപ്‌ കേരളത്തിലും


പുതുതായി ലൈസന്സ് ലഭിച്ച കമ്പനി ആയ ലൂപ്‌ മൊബൈല്‍ കേരളത്തിലും പ്രവര്ത്തനം തുടങ്ങുന്നു. വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത മാസം പ്രവര്ത്തനം തുടങ്ങുന്ന ലൂപ്‌ കേരളത്തില്‍ പരീക്ഷണ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു . അടിസ്ഥാന സൌകര്യങ്ങളും ബാന്റ്വിത്ത്തും പങ്കുവക്കുന്നത് സംബധിന്ച്ചു ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും പഴക്കം ചെന്ന മൊബൈല്‍ കമ്പനി ആയ ബി പി എല്‍ ആണ് ഇപ്പോള്‍ ലൂപ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഓഹരി വിപണിയില്‍ വില്‌പന സമ്മര്‍ദ്ദം

വില്‌പന സമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്‌ ഓഹരി വിപണിയില്‍ ഇന്നും ആശക്ക്‌ വകയില്ലാതാക്കി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 12 പോയിന്റ്‌ ഇടിഞ്ഞ്‌ 13,757 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. എന്നാല്‍ നിഫ്‌ടിയില്‍ ചെറിയ പുരോഗതിയുണ്ടായി. രണ്ട്‌ പോയിന്റ്‌ ഉയര്‍ന്ന്‌ 4,080 ലാണ്‌ നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്‌.
കടുത്ത വില്ലപന സമ്മര്‍ദ്ദമാണ്‌ ഇന്ന്‌ വിപണിയില്‍ നിഴലിച്ചുകണ്ടത്‌. നാളെയും വിപണിയിലെ അവസ്ഥയ്‌ക്ക്‌ കാര്യമായ മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ്‌ സൂചന. ആഗോള ഓഹരി വിപണിയിലെ ഇടിവും കേന്ദ്രബജറ്റ്‌ സമ്മാനിച്ച നിരാശയുമാണ്‌ വിപണിയിലെ ഉണര്‍വിന്‌ തടസം നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍.

സാം പ്രിട്രോഡ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമാകുന്നുപിട്രോഡ

പിട്രോഡ എയര്‍ ഇന്ത്യയുടെ ഡയറക്ടറാവും



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ച സാം പിട്രോഡ വീണ്ടും സജീവമാകുന്നു. മുന്‍്രപധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന പിട്രോഡയുടെ പുതിയവേഷം വ്യോമയാന, റയില്‍വേ മേഖലകളിലാണ്‌.
രാഷ്‌ട്രീയ വിവാദങ്ങളെതുടര്‍ന്ന്‌ രണ്ട്‌ ദശകം മുമ്പാണ്‌ ഇന്ത്യയിലെ സേവനം പിട്രോഡ മതിയാക്കിയത്‌.എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായാവും പിട്രോയുടെ മടങ്ങിവരവ്‌. ഇതിനുള്ള എയര്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്‌.
നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലാവും പിട്രോഡയെ കാത്തിരിക്കുന്ന ചുമതല. പ്രമുഖ ഐ ടി കമ്പനിയായ ടി സി എല്ലിന്റെ സി ഇ ഒ രാമദുരൈയും എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ആയേക്കുമെന്നും സൂചനയുണ്ട്‌. ഓഹരി വിറ്റഴിക്കല്‍, ജീവനക്കാര്‍ക്ക്‌ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കല്‍, സി ഇ ഒയെ നിയമിക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കല്‍ തുടങ്ങിയ നടപടികളും എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ട്‌.
ഒറീസയിലെ ടിലിലാഗര്‍ഹ്‌ സ്വദേശിയായ സത്യനാരായണന്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോ നിലവില്‍ നാഷണല്‍ നോളജ്‌ മിഷന്‍ ചെയര്‍മാനാണ്‌. ഇന്ത്യന്‍ റയില്‍വേയുടെ ഒപ്‌ടിക്കല്‍ ഫൈബര്‍ നെറ്റ്‌ വര്‍ക്കിനെ വാണിജ്യവത്‌കരിക്കാനായി രൂപീകരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ ഈ അറുപത്താറുകാരന്‍ ആയിരിക്കുമെന്ന്‌ കഴിഞ്ഞ റയില്‍വേ ബജറ്റില്‍ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്‌.
രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ പിട്രോഡയെ ഇന്ത്യ അറിയുന്നത്‌. ചിക്കോഗോയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ രാജീവ്‌ ഗാന്ധി ക്ഷണിച്ചുവരുത്തുകയായിരുന്നു. പിന്നീട്‌ ഇന്ത്യകണ്ടത്‌ ടെലിഫോണ്‍ മേഖലയിലെ വിപ്ലവമായിരുന്നു. അന്ന്‌ ഒരുപാട്‌ ആരോപണങ്ങളും പിട്രോഡയ്‌ക്കെതിര ഉയര്‍ന്നിരുന്നു.
വി പി സിംഗിന്റെ ഭരണകാലത്ത്‌ ഇന്ത്യയിലെ സേവനം മതിയാക്കി ചിക്കാഗോയ്‌ക്ക മടങ്ങിയ പിട്രോഡ വീണ്ടും ഇവിടെ എത്തുന്നത്‌ 2004 ലാണ്‌. ആ വര്‍ഷം നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ രാഹുല്‍മാന്ധിയെ സഹായിക്കാന്‍ അണിയറയില്‍ രൂപംകൊണ്ട ചെറുസംഘത്തിലെ പ്രധാനിയായിരുന്നു പിട്രോഡ.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP