Tuesday, August 25, 2009

ഓസ്‌ട്രേലിയയുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും

ന്യൂഡല്‍ഹി: ആസിയാന്‍ കരാര്‍ സൃഷ്ടിച്ച ആശങ്കകള്‍ക്ക്‌ അല്‌പംപോലും അറുതിവരുത്താനാവാത്ത സാഹചര്യത്തിലും വീണ്ടും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓസ്‌ട്രേലിയയുമായാണ്‌ ഇക്കുറി വ്യാപാര കരാര്‍ ഒപ്പിടുന്നത്‌. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തോട്‌ അടുക്കുന്നുവെന്നാണ്‌ ഓസ്‌ട്രേലിയില്‍നിന്നുമുള്ള സൂചനകള്‍.
ആസിയാന്‍ കരാറിലെന്നപോലെ ഓസ്‌ട്രേലിയയുമായുള്ള കരാറിന്റെ വിവരങ്ങളും ഗോപ്യമാണ്‌. അതേസമയം ഏതൊക്കെ മേഖലകളില്‍ സ്വതന്ത്രവ്യാപാരം േവണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.
എന്നാല്‍ ഇന്ത്യയ്‌ക്ക്‌ ആണവോര്‍ജ്ജം നിര്‍മിക്കുന്നതിന്‌ ആവശ്യമായ യുറേനിയം നല്‍കില്ലെന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ വലിയ കമ്പോളമായ ഇന്ത്യയിലെ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയുടെ വികസന സാധ്യതകള്‍ക്ക്‌ തടസം നില്‍ക്കുകയാണ്‌ അവരെന്ന്‌ വ്യക്തം. ഇതിന്‌ ആണവനിര്‍വ്യാപന കരാറിന്റെ മറ ഉപയോഗിക്കുന്നുവെന്നു മാത്രം.

ഒറീസയില്‍ മാവോയിസ്‌റ്റുകള്‍ റയില്‍വേ സ്‌റ്റേഷന്‌ തീയിട്ടു

റൂര്‍ക്കല: ഒറീസയില്‍ മാവോയിസ്‌റ്റ്‌ ആക്രമണം. സുന്ദര്‍ഗഡ്‌ ജില്ലയില്‍ ഒരു റയില്‍വേ സ്‌റ്റേഷന്‍ മാവോയിസ്‌റ്റുകള്‍ തീയിട്ടു. ഇന്നു പുലര്‍ച്ചെയാണ്‌ സംഭവം. സ്‌റ്റേഷനിലെത്തിയ ഇരുപതോളം മാവോയിസ്‌റ്റുകളുടെ സംഘം ജീവനക്കാരെ പുറത്താക്കിയശേഷമാണ്‌ സ്‌റ്റേഷന്‌്‌ തീയിട്ടത്‌. സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഉള്‍പ്പെടെ മൂന്നു റയില്‍വേ ജീവനക്കാരെ മാവോയിസ്‌റ്റുകള്‍ ബന്ദികളാക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ പരിസരത്തു കിടന്നിരുന്ന 15 വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്‌. ഒരു മാവോയിസ്‌റ്റ്‌ നേതാവിന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ ഒറീസ ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാനങ്ങളില്‍ മാവോയിസ്‌റ്റുകള്‍ ഇന്നലെയും ഇന്നും ബന്ദിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.
റൂര്‍ക്കലയില്‍ റയില്‍വേ സ്‌റ്റേഷന്‍ ആക്രമിക്കാന്‍ മാവേയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായി നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. മാവോയിസ്‌റ്റുകളുടെ ടെലിഫോണ്‍ സംഭാഷണം േചാര്‍ത്തിയതിലൂടെയാണ്‌ ഈ വിവരം ഇന്റലിജന്‍സിന്‌ ലഭിച്ചത്‌. ഇതേതുടര്‍ന്ന്‌ കഴിഞ്ഞ ആറാം തീയതി മുതല്‍ റൂര്‍ക്കല റയില്‍വേ സ്‌റ്റേഷനില്‍ സി ആര്‍ പിഎഫ്‌, ആര്‍ പി എഫ്‌, ലോക്കല്‍ പൊലീസ്‌ അടക്കമുള്ള സുരാക്ഷാഭടന്‍മാരുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ മാവോയിസ്‌റ്റുകള്‍ സുന്ദര്‍ഗഡിലേക്ക്‌ നീങ്ങിയതെന്ന്‌ കരുതപ്പെടുന്നു.

ടി- 90 ടാങ്കുകള്‍ സൈന്യത്തിന്‌ കൈമാറി

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ അത്യാധുനിക ടി- 90 ടാങ്കുകള്‍ ആവഡിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി സൈന്യത്തിന്‌ കൈമാറി. ആണവായുധ പ്രതിരോധ ശേഷിയുള്ളവയാണ്‌ ടി - 90 ടാങ്കുകള്‍.
പത്ത്‌ ടാങ്കുകളാണ്‌ പ്രതിരോധ സഹമന്ത്രി പള്ളം എം എം രാജു സൈന്യത്തിന്‌ കൈമാറിയത്‌. പതിനഞ്ച്‌ കോടി രൂപയാണ്‌ ഒരു ടാങ്കറിന്റെ നിര്‍മാണചെലവ്‌.
ഹെവി വെഹിക്കിള്‍സ്‌ ഫാക്‌ടറിയിലാണ്‌ ടാങ്കുകള്‍ നിര്‍മിച്ചത്‌. എച്ച്‌ വി എഫ്‌ വര്‍ഷം 100 ടാങ്കുകള്‍ നിര്‍മിക്കും. ഇന്ത്യന്‍ ആര്‍മിക്ക്‌ ഇപ്പോള്‍ ഇത്തരത്തിലുള്ള 700 ടാങ്കുകളുണ്ട്‌. 400 എണ്ണം കൂടി നിര്‍മിച്ചു നല്‍കും.
രാസായുധങ്ങളില്‍ നിന്നും ജൈവായുധങ്ങളില്‍ നിന്നുമുള്ള റേഡിയേഷനില്‍ നിന്നും സൈനികര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതാണ്‌ ടി- 90 ടാങ്കുകള്‍. അഗ്നി നിയന്ത്രിത മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ടാങ്കിന്‌ വിമാനവേധ തോക്കുകളും 125 എം എം, 12.7 എം എം ഗണ്ണും ദീര്‍ഘദൂര കാഴച ഉറപ്പാക്കുന്ന കംപ്യൂട്ടര്‍ നിയന്ത്രിത ഫയറിംഗ്‌ സിസ്റ്റവുമാണുള്ളത്‌.

ജഡ്‌ജസ്‌ എന്‍ക്വയറി ബില്‍ അടുത്ത സമ്മേളനത്തില്‍

ന്യൂഡല്‍ഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത്‌ സംബന്ധിച്ച ബില്‍ പുതിയ പേരില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.
ജഡ്‌ജസ്‌ എന്‍ക്വയറി ബില്‍ എന്ന പേരില്‍ പുതിയ നിയമം അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌. ജഡ്‌ജിമാരുടെ പെരുമാറ്റദൂഷ്യത്തിനെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ടാവും എന്നാണ്‌ സൂചന.
ഇപ്പോള്‍ നിലവിലുള്ള 1968 ലെ ജഡ്‌ജസ്‌ ഇന്‍ക്വയറി ആക്‌ടില്‍ ഇംപീച്ച്‌മെന്റ്‌ നടപടിക്രമം മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. ജഡ്‌ജിമാര്‍ക്കെതിരായ മറ്റ്‌ കേസുകളോ പരാതികളോ കൈകാര്യം ചെയ്യാന്‍ ഇത്‌ സഹായകരമല്ല. സ്വാതന്ത്ര്യത്തിനുശേഷം ജുഡിഷ്യല്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണ്‌ പുതിയ ബില്‍.

മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ല: എം മുകുന്ദന്‍

കൊല്ലം: മാനവികതയുടെ നീതിബോധമാണ്‌ മാര്‍ക്‌സിസം. അതിലൊരു നന്മയുണ്ട്‌. എന്നാല്‍ ഏത്‌ തത്വശാസ്‌ത്രത്തേയും കാലത്തിനനുസരിച്ച്‌ നവീകരിക്കേണ്ടതുണ്ട്‌. പക്ഷേ മാര്‍ക്‌സിസത്തിന്റെ നവീകരണം നടക്കുന്നില്ലെന്ന്‌ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍.
ഇന്ന്‌ ലോകമാകെ മാറി. തൊഴിലാളികളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മാറി. മാറ്റം മാര്‍ക്‌സിസത്തിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ സിദ്ധാന്തങ്ങളുടെയും പ്രശ്‌നമാണ്‌. പ്രത്യയശാസ്‌ത്രബോധം നഷ്‌ടപ്പെട്ടതിനാല്‍ പണം ഉണ്ടാക്കണമെന്ന ചിന്ത എല്ലാ മേഖലയിലും ദൃഢമായി. കേരളത്തി. മുമ്പുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നം ഇടപെടലുകളാണ്‌. ഇവിടെ ഐ ഐ ടി വന്നാല്‍ തലപ്പത്ത്‌ വയ്‌ക്കുന്നത്‌ വിദഗ്‌ദ്ധനെ ആയിരിക്കില്ല. ജാതി, മത, രാഷ്‌ട്രീയ പരിഗണനകള്‍ അതിലേക്ക്‌ കടന്നുവരും. മെരിറ്റല്ല ഇവിടെ പ്രശ്‌നം. ഐ എസ്‌ ആര്‍ ഒ കേരളീയ സ്ഥാപനമായിരുന്നെങ്കില്‍ അതിന്റെ മേധാവിയായി മാധവന്‍നായര്‍ ഒരിക്കലും വരികയില്ലായിരുന്നു.
എല്ലാത്തരം സംവാദങ്ങളും വിവാദങ്ങളായി മാറുന്ന അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. 40 വര്‍ഷം ഡല്‍ഹിയിലായിട്ട്‌ ഒരു വിവാദവും ഉണ്ടായില്ല. വിവാദങ്ങളോട്‌ മലയാളിക്ക്‌ അമിത താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസി പുസ്‌തകമേളയോടനുബന്ധിച്ച്‌ വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംവദിക്കുകയായിരുന്നു എം മുകുന്ദന്‍.
സ്ഥാനത്തിരിക്കുന്ന മുകുന്ദനെ ആരും ഇഷ്‌ടപ്പെടുന്നില്ല. സ്ഥാനമില്ല.ാത്ത മുകുന്ദനെയാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. അക്കാദമി ചെയര്‍മാന്‍ പദം ഒഴിഞ്ഞാലും കേരളം സ്ഥിരമായി വിട്ടുപോകുന്ന പ്രശ്‌നമില്ല. എല്ലാവരുടെയും ആദരവും സ്‌നേഹവും കിട്ടുന്നത്‌ കേരളത്തില്‍ നിന്നാണ്‌. കേരളത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ നിയമം പോലും ലംഘിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ ആക്‌ടിവിസ്റ്റാകേണ്ട കാര്യമില്ല. എന്നാല്‍ കേരളത്തില്‍ എഴുത്ത്‌ സമൂഹത്തിന്റെ ഭാഗമാണ്‌. പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും ആക്‌ടിവിസ്റ്റാകണമെന്നും സമൂഹം ആവശ്യപ്പെടുന്നു. ആനന്ദും കാക്കനാടനും ഒന്നും ആക്‌ടിവിസ്റ്റുകളായിരുന്നില്ല. എന്നാല്‍ ചിലര്‍ ആക്‌ടിവിസ്റ്റുകളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്ക്‌ അത്‌ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും അത്‌ സാധിക്കില്ല. എനിക്കാണെങ്കില്‍ എഴുത്ത്‌ ഉപേക്ഷിക്കേണ്ടിവരും.
എഴുത്തുകാരനും വായനക്കാരും തമ്മിലുള്ള വിടവ്‌ ഇല്ലാതായിരിക്കുന്നു. തകഴിയുടേയും കേശവദേവിന്റെയും വായനക്കാര്‍ തൊഴിലാളികളായിരുന്നുവെങ്കില്‍ ഇന്ന്‌ എഴുത്തുകാരേക്കാള്‍ വിദ്യാഭ്യാസം ഉള്ളവരാണ്‌ വായനക്കാര്‍. അതുകൊണ്ട്‌ സമൂഹത്തെ മാറ്റിമറിക്കാനുള്ള എഴുത്തുകാരന്റെ കഴിവ്‌ നഷ്‌ടമായി വരുകയാണ്‌. പ്രതീക്ഷ നഷ്‌ടപ്പെടുമ്പോഴാണ്‌ സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ഹക്കീമുള്ള ജീവിച്ചിരിപ്പിണ്ടെന്ന്‌ പാക്‌ ഇന്റലിജന്‍സ്‌

ഇസ്‌ലാമബാദ്‌: പാക്‌ താലിബാന്‍ തങ്ങളുടെ പുതിയ തലവനായി പ്രഖ്യാപിച്ച തെഹ്‌രീക്‌ ഇ - താലിബാന്‍ നേതാവ്‌ ഹക്കീമുള്ള ജീവിച്ചിരിപ്പിണ്ടെന്ന്‌ പാകിസ്ഥാന്‍ ഇന്റലിജന്‍സ്‌. ബെയ്‌ത്തു. മെഹ്‌സൂദിന്റെ രൂപസാദൃശ്യമുള്ള അയാളുടെ സഹോദരനെയാണ്‌ ഹക്കീമുള്ളയായി അവതരിപ്പിച്ചിരിക്കുന്നത്‌ എന്നുവേണം കരുതാനെന്നും പാകിസ്ഥാന്‍ ഇന്റലിജന്‍സ്‌ വിഭാഗം സംശയം പ്രകടിപ്പിച്ചു.
നേരത്തേ അമേരിക്കന്‍ സൈനിക ആക്രമണത്തില്‍ ഹക്കീമുള്ള കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്‌. വസ്‌തുതകള്‍ മറച്ച്‌ പിടിച്ച്‌ ലോകത്തെമുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ താലിബാനെന്ന്‌ ആഭ്യന്തരമന്ത്രാലയം പറയുന്നു. അനുയായികളുടെ ആത്മവിശ്വാസം നശിക്കാതിരിക്കാനും തങ്ങളുടെ അഭിമാനം സംരക്ഷിക്കാനുമായാണ്‌ ഇത്തരം കണ്‍കെട്ടുവിദ്യകള്‍ താലിബാന്‍ നടത്തുന്നതെന്നാണ്‌ അവരുടെ പക്ഷം.

അതിവേഗ റോഡ്‌ ഇല്ല; റയില്‍പാതയ്‌ക്ക്‌ സാധ്യതാപഠനം നടത്തും

തിരുവനന്തപുരം: കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ സൗഹൃദ റയില്‍ പാതയെക്കുറിച്ച്‌ സാധ്യതാ പഠനം നടത്താന്‍ കെ എസ്‌ ഐ ഡി സിയെ ചുമതലപ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയി. സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പാതയ്‌ക്ക്‌ സമാന്തരമായിട്ടായിരിക്കും പുതിയ അതിവേഗ സൗഹൃദ പാത വരിക. അതിവേഗ റോഡ്‌ നിര്‍മിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടാണ്‌ റയില്‍പാതയെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതിന്‌ ഭൂമി ഏറ്റെടുക്കുന്നത്‌ ബുദ്ധിമുട്ടാവില്ല.
വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട്‌ ഉള്ളവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കും. ഏതെങ്കിലും വിധത്തി. വീടുകള്‍ ഒഴിപ്പിക്കുന്ന സ്ഥിതി വന്നാല്‍ മതിയായ പുനരധിവാസം ഉറപ്പാക്കും. സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കൊപ്പം ഭൂമി ഏറ്റെടുത്തിട്ടുള്ളത്‌ ഇത്തരത്തിലാണ്‌.
സ്‌മാര്‍ട്ട്‌സിറ്റി, സൈബര്‍ സിറ്റി തുടങ്ങിയ ബൃഹത്‌ പദ്ധതികള്‍ എത്രയും വേഗം ആരംഭിക്കും. അടിക്കടിയുണ്ടാകുന്ന വിവാദങ്ങള്‍ വ്യവസായ വികസനത്തെ ഏറെ പുറകോട്ടടിക്കുന്നു. വിവാദങ്ങളിലൂടെ പല പദ്ധതികളും ആവശ്യമില്ലാത്ത കാലതാമസത്തിലേയ്‌ക്കാണ്‌ പോകുന്നത്‌. വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ നിജസ്ഥ്‌തി അന്വേഷിച്ചറിയണമെന്നും എളമരം കരീം പറഞ്ഞു.

പ്രസാര്‍ ഭാരതി സി ഇ ഒയ്‌ക്ക്‌ എക്‌സിക്യുട്ടീവ്‌ അധികാരങ്ങള്‍ തിരിച്ചുനല്‍കി

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബി എസ്‌ ലാലിയുടെ എക്‌സിക്യുട്ടീവ്‌ അധികാരങ്ങള്‍ സുപ്രീംകോടതി പുനസ്ഥാപിച്ചു. നേരത്തേ ഡല്‍ഹി ഹൈക്കോടതി എക്‌സിക്യൂട്ടീവ്‌ അധികാരങ്ങള്‍ ലാലിയില്‍നിന്നും എടുത്തുകളഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത്‌ ലാലി സമര്‍പ്പിച്ച ഹര്‍ജിയി. ചീഫ്‌ ജസ്റ്റീസ്‌ ബാലകൃഷ്‌ണന്‍ തലവനായിട്ടുള്ള സുപ്രീം കോടതി ബഞ്ചാണ്‌ അനുകൂല ഉത്തരവ്‌ പുറപ്പൈടുവിച്ചത്‌.
കഴിഞ്ഞ ജൂലായ്‌ 27 ന്‌ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം പ്രസാര്‍ഭാരതിയുടെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ ഒരു മൂന്നംഗ കമ്മിറ്റിയുടെ മേ.നോട്ടത്തി. നിര്‍വഹിക്കപ്പെടണമെന്നായിരുന്നു. സി ഇ ഒ, ധനകാര്യ അംഗം, പേഴ്‌സണല്‍ വിഭാഗത്തിലെ ഒരു അംഗം എന്നിവരെയാണ്‌ കമ്മിറ്റിയില്‍ നിശ്ചയിച്ചിരുന്നത്‌.
അതേസമയം പ്രസാര്‍ഭാരതിയില്‍ നടന്നുവെന്ന്‌ പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള വിജിലന്‍സ്‌ അന്വേഷണത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടില്ല. ആറ്‌ ആഴ്‌ചകള്‍ക്കുള്ളി. പ്രസാര്‍ ഭാരതിയില്‍ പ്രത്യേക ഓഡിറ്റിംഗും സെന്‍ട്രല്‍ വിജിലിന്‍സ്‌ അന്വേഷണവും പൂര്‍ത്തിയാക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
പ്രസാര്‍ഭാരതി ബോര്‍ഡ്‌ മീറ്റിംഗ്‌ നടക്കുമ്പോള്‍ ആ രംഗങ്ങള്‍ റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്‌ജി ജെ പി സിംഗിന്റെ സാന്നിദ്ധ്യത്തില്‍ വീഡിയോയി. പകര്‍ത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും സുപ്രീം കോടതി തള്ളിക്കളഞ്ഞു.

പ്രഫഷണല്‍ കോഴ്‌സില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ സാധ്യമാക്കും: കപില്‍ സിബല്‍

ന്യൂഡല്ഹി: മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ പോലുള്ള പ്രഫഷണല്‍ കോഴ്‌സുകളില്‍ രാജ്യത്തൊട്ടാകെ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താനാവുമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകളും കണക്കും സയന്‍സും ഒരേ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെയാണ്‌ ഇത്‌ സാധ്യമാവുന്നത്‌. വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും.
സി ബി എസ്‌ ഇ സ്‌കൂളുകളി. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസ്‌ പരീക്ഷയ്‌ക്ക്‌ ഗ്രേഡിംഗ്‌ സമ്പ്രദായം ഏര്‍പ്പെടുത്തും. പത്താം ക്ലാസ്‌ പരീക്ഷ ഓപ്‌ഷണല്‍ ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം അറിവിന്റെ സ്വീകര്‍ത്താക്കളാണ്‌ ഇന്ത്യ. ഈ നിലയി.നി-ും അറിവിന്റെ ഉത്‌പാദകര്‍ എന്ന നിലയിലേക്ക്‌ ഇന്ത്യയെ മാറ്റുന്ന തരത്തിലാണ്‌ വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഉേദ്ദശിക്കുന്നത്‌.
രാജ്യത്തൊട്ടാകെ 41 വിദ്യാഭ്യാസ ബോര്‍ഡുകളാണുള്ളത്‌. ഒരു സംസ്ഥാനത്തിന്‌ നാല്‌ ബോര്‍ഡ്‌ വേണ്ടതുണ്ടോ. തടസങ്ങള്‍ മാറ്റി നമ്മുടെ കുട്ടികളെ ഭാവി സുഗമമാക്കണം.
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇടുങ്ങിയ മനസ്ഥിതിയോടെയുള്ളതാണ്‌. ക്ലാസ്‌ മുറിയിലെ നാല്‌ ചുമരുകള്‍ക്കുള്ളില്‍ പഠിപ്പിക്കുന്നതും ഈ ചുമരുകള്‍ എപ്പോഴെങ്കിലും തകര്‍ന്നാല്‍ കാണുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP