Friday, August 7, 2009

ഇത്‌ അംബാസമുദ്രം; തിരയില്ല, തീരവും

തെങ്കാശി-തിരുനല്‍വേലി പാതയിലാണ്‌ അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത്‌ 'പൊതിഗൈ' മലകള്‍ എന്നാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ്‌ അഗസ്ത്യകൂടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

പാപനാശത്ത്‌ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്‌. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്‌. ഒഴിവു ദിനങ്ങളിലാണ്‌ ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന്‌ മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ്‌ കാണാനാവുക!

അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ്‌ ഇവിടെയുള്ളത്‌. അഞ്ച്‌-പത്ത്‌ മിനിട്ട്‌ നടന്നാല്‍ വെള്ളച്ചാട്ടമായി.

ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത്‌ അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക്‌ അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്‌. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്‌... അങ്ങനെ...

സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

സിഡ്‌നി: ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഓസ്‌ട്രേലിയന്‍ കൊയാല, സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. ആറുമാസം മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട കൊയാല വി?ാഗത്തിലെ ചെറിയ കരടി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ ഓമനയായി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊയാലയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുകയും സാം എന്ന പേര്‌ നല്‍കി വേണ്ട പരിചരണങ്ങളെല്ലാം നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു.
ആ ദുരന്തത്തില്‍ 173 പേരോളം കൊല്ലപ്പെട്ടിരുന്നു. 2000 വാസസ്ഥലങ്ങള്‍ നശിച്ചു. 75,000 പേര്‍ ?വനരഹിതരായി. എന്നാല്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട സാം മാസങ്ങള്‍ക്കകം രോഗബാധിതനാകുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കൊയാലകള്‍ ചത്തൊടുങ്ങുന്നതിന്‌ കാരണമായ ക്‌ളമീഡിയ എന്ന മാരകരോഗമാണ്‌ സാമിനെ കീഴടക്കിയത്‌. തൊലിക്കടിയില്‍ വന്ന മുഴകള്‍ നീക്കം ചെയ്‌തെങ്കിലും രോഗം മൂത്രാശയത്തെയും മറ്റ്‌ ?ാഗങ്ങളെയും ബാധിക്കുകയായിരുന്നു.
കാട്ടുതീക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സാമിന്‌ കുടിക്കാന്‍ കുപ്പിയില്‍ വെളളം നല്‍കുന്ന ചിത്രം കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകളുടെ പ്രതീകമായി വിലയിരുത്തപ്പെട്ടിരുന്നു.

താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു?

പെഷവാര്‍: പാക്കിസ്‌ഥാനില്‍ യു എസ്‌ സേന കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദൂം കൊല്ലപ്പെട്ടതായി സൂചന. പാക്കിസ്‌ഥാന്‍ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ ആണ്‌ ഈ സൂചന നല്‍കിയത്‌.
`മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദ്‌ കൊല്ലപ്പെട്ടതായാണ്‌ സൂചന. ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല' - മാലിക്‌ പറഞ്ഞു.
മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദിന്റെ ഭാര്യയും അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ വസീരിസ്‌ഥാനില്‍ മെഹ്‌സൂദിന്റെ ഭാര്യാപിതാവ്‌ മാലിക്‌ ഇക്രാമുദ്ദീന്റെ വസതിക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌
യു എസ്‌ നടത്തിയ ആക്രമണത്തിലാണ്‌ മെഹ്‌സൂദിന്റെ ഭാര്യയും മറ്റു മൂന്നു പേരും മരിച്ചത്‌. മരിച്ച എല്ലാവരും ഇക്രാമുദ്ദീന്റെ ബന്ധുക്കളാണ്‌.
മാലിക്‌ ഇക്രാമുദ്ദീന്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതായാണ്‌ വിവരം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP