Saturday, August 29, 2009

എയര്‍ ഇന്ത്യയുടെ ഓഹരി വന്‍തോതില്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: നഷ്‌ടത്തില്‍നിന്നും കരകയറ്റാനെന്ന േപരില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരി വില്‌പനയിലൂടെ 25,000 കോടിരൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ എയര്‍ ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
എയര്‍ ഇന്ത്യയ്‌ക്ക്‌ ഹൃസ്വ, ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കാന്‍ മനരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. ഇീ വായ്‌പ ലഭ്യമാക്കിയാലും എയര്‍ ഇന്ത്യ രക്ഷപ്പെടില്ലെന്നും അതിന്‌ ഓഹരി വില്‌പന കൂടിയേ കഴിയൂവെന്നുമാണ്‌ എയര്‍ ഇന്ത്യ പുന`സംഘടിപ്പിക്കാനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ നിലപാട്‌.
ഇത്‌ സംബന്ധിച്ച തങ്ങളുടെ നിര്‍ദ്ദേശം കേന്ദ്ര വ്യോമയാനമന്ത്രാലയം മുഖേന കാബിനറ്റിന്റെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്‌. എയര്‍ ഇന്ത്യയുടെ ഇക്വിറ്റി ബേസ്‌ 25,000 കോടിയായി ഉയര്‍ത്തും. നിലവില്‍ ഇത്‌ 145 കോടിയാണ്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,200 കോടി രൂപയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യ സമ്പാദിച്ചത്‌. ഇതിന്‌ തൊട്ടുമുമ്പുവരെയുള്ള 16,000 കോടിയുടെ നഷ്ടം വേറെയും. ഈ സാഹചര്യത്തില്‍ ഓഹരി വില്‍ക്കാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നതാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഈ സാഹചര്യത്തില്‍ ഓഹരി വില്‌പനയേ മാര്‍ഗമുള്ളൂവെന്ന തരത്തിലാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP