Friday, August 28, 2009

തട്ടിയെടുക്കപ്പെട്ട അമേരിക്കന്‍ യുവതി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: പതിനൊന്നാമത്തെ വയസില്‍ ബസ്‌സ്റ്റോപ്പില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട യുവതി പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടു പോയ പ്രതിയില്‍ നിന്നും പീഡനത്തിനിരയായ യുവതി 11 ഉം 15 ഉം വയസുളള രണ്ട്‌ കുട്ടികളുടെ അമ്മയുമായി. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ജയ്‌സീ ഡുഗാര്‍ഡാണ്‌ ദീര്‍ഘകാലം പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌.
പ്രതിയായ 58 കാരന്‍ ഫിലിപ്പ്‌ ഗരിഡോയെയും ഭാര്യ 54 കാരിയായ നാന്‍സി ഗരിഡോയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുളളത്‌.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള ഗ്രാമപ്രദേശത്ത്‌ വിവിധ കേന്ദ്രങ്ങളിലായാണ്‌ ജയ്‌സിയെ പാര്‍പ്പിച്ചിരുന്നത്‌. രണ്ട്‌ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമോ, ആശുപത്രി ചികിത്സയോ ലഭ്യമാക്കിയിരുന്നില്ല.
വീട്‌ വിട്ട്‌ വെളിയില്‍ പോകാന്‍ പ്രതി, ജയ്‌സിയെയും കുട്ടികളെയും അനുവദിച്ചിരുന്നില്ല. ഗരിഡോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംശയകരമായ രീതിയിലുളള റിപ്പോര്‍ട്ടുകള്‍ ലഭ്യമായതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചറിഞ്ഞത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP