Wednesday, August 26, 2009

പുതിയ വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ വിദേശ വ്യാപര നയം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. സാമ്പത്തികമാന്ദ്യം മൂലമുണ്ടായ നഷ്‌ടം നികത്താന്‍ കയറ്റുമതിക്കാര്‍ക്ക്‌ പ്രോത്‌സാഹനം നല്‍കുന്നതാവും പുതിയ നയത്തിന്റെ കാതല്‍. അമേരിക്കയ്‌ക്കും യൂറോപ്പിനും പുറത്ത്‌ പുതിയ വിപണികള്‍ കണ്ടെത്താന്‍ കയറ്റുമതിക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ നയത്തിലുണ്ടാകുമെന്നാണ്‌ സൂചന.
ടെക്‌സ്റ്റൈല്‍സ്‌, ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌, ലതര്‍, ജെംസ്‌, ജ്വല്ലറി മേഖലകളില്‍ നികുതി ഒഴിവാക്കുന്നകാര്യവും പുതിയ നയത്തില്‍ ഉണ്ടായേക്കും. അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ വിദേശ വ്യാപാര മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ച നിര്‍ദേശങ്ങടങ്ങുന്ന നയം പലരെയും തൃപ്‌തിപ്പെടുത്തുമെങ്കിലും എല്ലാവരെയും തൃപ്‌തിപ്പെടുത്തണമില്ലെന്ന്‌ ആനന്ദ്‌ ശര്‍മ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വിവിധ കയറ്റുമതി യൂണിറ്റുകളിലെ 150 കോടി ആളുകള്‍ക്ക്‌ തൊഴില്‍ഭീഷണി നേരിടേണ്ടിവന്നത്‌. പരമ്പരാഗത വിദേശ വിപണികളായ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യന്‍ ഉല്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞതാണ്‌ തിരിച്ചടിയായത്‌.
ഇന്ത്യന്‍ കയറ്റുമതി വരുമാനമായ 168 ബില്യണ്‍ ഡോളറില്‍ 55 ശതമാനവും അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും നിന്നുമുള്ളതാണ്‌. ഈ സാഹചരയത്തില്‍ ആഫ്രിക്കയിലും ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമായി നയരേഖ രൂപീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും ശര്‍മ പറഞ്ഞു.
അതേസമയം ഘടനാപരമായ പ്രശ്‌നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും വര്‍ധിച്ച കടത്തുകൂലിയുമാണ്‌ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കയറ്റുമതിക്കാര്‍ക്കായി നിലവില്‍ 26 പദ്ധതികള്‍ ഉണ്ടെങ്കിലും പലതിനെയും കുറിച്ച്‌ അവര്‍ക്ക്‌ അറിവില്ല. അതുകൊണ്ടുതന്നെ അവയുടെ ആനുകൂല്യം നേടിയെടുക്കാന്‍ കയറ്റുമതിക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സാമ്പത്തിക വിദഗ്‌ധന്‍ രാജീവ്‌ കുമാര്‍ പറയുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP