Wednesday, August 26, 2009

പന്നിപ്പനി: അമേരിക്കയില്‍ മരണം 90,000 കവിയുമെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ പന്നിപ്പനി മൂലം മരണമടയുന്നവരുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 90,000 കവിയുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ മുന്നറിയിപ്പ്‌ നല്‍കി. 20 ലക്ഷത്തോളം പേര്‍ രോഗബാധിതരാകും. ഇക്കൊല്ലം അവസാനത്തോടെ ആറ്‌ മുതല്‍ 12 കോടി വരെ ആളുകള്‍ക്ക്‌ രോഗം പിടിപെടാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒന്നര ലക്ഷം മുതല്‍ മൂന്ന്‌ ലക്ഷം വരെ പേര്‍ തീവ്രപരിചരണവിഭാഗത്തിലാകും പ്രവേശിപ്പിക്കപ്പെടുക. ഇതില്‍ 30,000 മുതല്‍ 90,000 വരെ പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല.
50 വയസിനുമേല്‍ പ്രായമുളളവരായിരിക്കും ഇങ്ങനെ മരണമടയുന്നതില്‍ ഭൂരിപക്ഷവും. മൊത്തം ജനസംഖ്യയുടെ 20 മുതല്‍ 40 ശതമാനം വരെ പേരില്‍ രോഗലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന്‌ 2009 ലേക്കുളള എച്ച്‌ ഒന്ന്‌ എന്‍ ഒന്ന്‌ വൈറസിനെതിരെയുളള അമേരിക്കന്‍ തയ്യാറെടുപ്പ്‌ എന്ന്‌ പേരിട്ടിട്ടുളള റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
എല്ലാ വര്‍ഷവും മറ്റ്‌ വൈറസ്‌ ബാധകളെ തുടര്‍ന്ന്‌ ഏകദേശം 35,000 അമേരിക്കക്കാര്‍ മരിക്കാറുണ്ടെന്നും വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റിന്റെ ശാസ്‌ത്ര സാങ്കേതിക വിഭാഗത്തിന്റെ ഉപദേശക സമിതി പറയുന്നു. 1918 മുതല്‍ 1919 വരെ പടര്‍ന്നു പിടിച്ച ഗുരുതരമായ വൈറസ്‌ പനിക്ക്‌ സമാനമായതാണ്‌ ഇപ്പോഴത്തെ പന്നിപ്പനി. 1976 ല്‍ ചെറിയ രീതിയില്‍ സംക്രമിച്ച്‌ തുടങ്ങിയ പന്നിപ്പനി ഇന്ന്‌ വലിയതോതില്‍ ജീവഹാനി വരുത്തുന്ന ഒന്നായിമാറിയിരിക്കുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP