Wednesday, August 26, 2009

തിബറ്റില്‍ ഇന്ത്യയ്‌ക്ക്‌ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ ചൈന

ലാസ: ഇന്ത്യയ്‌ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തുറക്കാന്‍ യാതൊരു തടസവുമില്ലെന്ന്‌ ചൈന അറിയിച്ചു. ഈമാസമാദ്യം ഇന്ത്യയും ചൈനയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിമൂന്നാം ഘട്ട അതിര്‍ത്തി ചര്‍ച്ചയുടെ ഫലമായാണ്‌ ചൈനയുടെ ഈ തീരുമാനം. തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനരഹിതമായിട്ട്‌ ഇപ്പോള്‍ അരനൂറ്റാണ്ട്‌ കഴിഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മച്ചപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്‌. ഇക്കാര്യം ഔദ്യോഗികമായിതന്നെ അവര്‍ അറിയിച്ചിട്ടുമുണ്ട്‌. ഈ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ സഹായകരമാവും എന്നതിനാലാണ്‌ ടിബറ്റില്‍ ഇന്ത്യ കോണ്‍സുമലറ്റ്‌ ആരംഭിക്കണമെന്ന്‌ ചൈന അഭ്യര്‍ത്ഥിക്കുന്നത്‌.
ഇന്ത്യ തിബറ്റില്‍ കോണ്‍സുലേറ്റ്‌ തുറന്നാല്‍ തിബറ്റുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന പ്രതീക്ഷയും ചൈനീസ്‌ സര്‍ക്കാരിനുണ്ട്‌. 1950 ല്‍ ആരഭിച്ച ചൈന-തിബറ്റ്‌ കലാപത്തെ തുടര്‍ന്ന്‌ 1959 ലാണ്‌ ഇന്ത്യ ലാസയിലെ കോണ്‍സുലേറ്റ്‌ അടച്ചുപൂട്ടിയത്‌.
തിബറ്റിന്റെ ആത്മീയ ആചാര്യന്‍ ദലൈ ലാമയ്‌ക്ക്‌ ഇന്ത്യ അഭയം നല്‍കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ- ചൈന ബന്ധവും വഷളാകുകയായിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യാ- ചൈന യുദ്ധവും ആരംഭിച്ചു.
എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഷങ്‌ഹായിയിലും ഗുവാങ്‌ഷുവിലും ഇന്ത്യ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ സമ്മതിച്ചു.
1962 ല്‍ അടച്ച്‌ പൂട്ടിയ കൊല്‍ക്കത്തയിലെ ചൈനീസ്‌ കോണ്‍സുലേറ്റ്‌ ചൈന വീണ്ടും തുറക്കും.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP