Thursday, July 30, 2009

ആഗോള സാമ്പത്തികമാന്ദ്യം എല്‍ ഐ സിക്കു തുണയായി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ അനുഗ്രഹമാവുന്നു. മറ്റ്‌ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം തിരിച്ചടിയായപ്പോള്‍ എല്‍ ഐ സിയുടെ ബിസിനസ്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. പൊതുമേഖലയില്‍ നില്‍ക്കുന്നതുകൊണ്ട്‌ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എല്‍ ഐ സിക്കു കഴിഞ്ഞതാണ്‌ ഈ നേട്ടത്തിനു പിന്നില്‍.
നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ എല്‍ ഐ സിയുടെ ബിസിനസില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്‌. അതേസമയം ഈ കാലയളവില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍നിന്ന്‌ ജനം കൂട്ടായി എല്‍ ഐ സിയിലേക്ക്‌ മാറുന്നുവെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌.
ലൈഫ്‌ ഇന്‍ഷറന്‍സ്‌ മേഖലയില്‍ നേരത്തെ 52 ശതമാനത്തിന്റെ മേല്‍ക്കേയ്‌മയായിരുന്നു നേരത്തേ എല്‍ ഐ സിക്കുണ്ടായിരുന്നത്‌. ബാക്കി 48 ശതമാനം സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുടെ കൈവശവും. ഈ ആനുപാതത്തില്‍ വന്‍ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോള്‍ 62 ശതമാനവും എല്‍ ഐ സിയുടെ കൈയിലാണ്‌. പഴയ പ്രതാപകാലത്തേക്ക്‌ എല്‍ ഐ സി മടങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്‌ിക്കാട്ടുന്നു.
കഴിഞ്ഞ പാദത്തില്‍ എല്ലാ ഇന്‍ഷ്വറന്‍സ്‌ കമ്പനികളും കൂടി ആകെ സമാഹരിച്ചത്‌ 14,456.34 കോടി രൂപയാണ്‌. എന്നാല്‍ ഇതില്‍ 9,028.68 കോടിയും സമാഹരിച്ചത്‌ എല്‍ ഐ സിയാണ്‌. ബാക്കി 5,427.67 കോടിയാണ്‌ മറ്റ്‌ 21 സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുംകൂടി സമാഹരിച്ചത്‌.
ഈ കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനത്തിന്റെ കുറവും സംഭവിച്ചുകഴിഞ്ഞതായും ഐ ആര്‍ ഡി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ സി ഐ സി പ്രുഡന്‍ഷ്യല്‍സിന്റെ വരുമാനം 1590 കോടിയില്‍നിന്നും 807 കോടിയായാണ്‌ കഴിഞ്ഞ പാദത്തില്‍ കുറഞ്ഞത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP