Monday, August 10, 2009

മുഖ്യമന്ത്രിയില്‍നിന്നും ഐ ടി വകുപ്പ്‌ പിടിച്ചെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനില്‍നിന്നും പ്രസ്‌റ്റീജ്‌ വകുപ്പായ ഐ ടി വകുപ്പ്‌ പിടിച്ചെടുക്കാന്‍ സി പി എം ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. മന്ത്രിസഭയില്‍ പുതുതായി എത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മറയാക്കിയാവും ഈ അനൗദ്യോഗിക തീരുമാനം നടപ്പിലാക്കുക. ഇതോടെ മുഖ്യമന്ത്രിക്കു കീഴില്‍ പ്രധാന വകുപ്പുകളൊന്നും ഇല്ലാതാവും. വ്യവസായ മേഖലയിലെ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തടസം നില്‍ക്കുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ വഴിയൊരുക്കുന്നത്‌.
കടന്നപ്പള്ളി രാമചന്ദ്രന്‌ പുതിയ വകുപ്പ്‌ നല്‍കേണ്ടിവരുന്ന സാഹചരയത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ പുന`സംഘടനയാണ്‌ സി പി എം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്‌. ഇതിന്റെ മറവില്‍ ആകുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ വകുപ്പ്‌ നഷ്ടമാകുന്നത്‌ ആരും ശ്രദ്ധിക്കാതെ പോകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
സി പി ഐയില്‍നിന്നും ഭവനം എടുത്തുമാറ്റി കടന്നപ്പള്ളിക്ക്‌ നല്‍കാനാണ്‌ ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. ഈ തീരുമാനത്തെ സി പി ഐ കണ്ണുമടച്ച്‌ എതിര്‍ക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവരുമ്പോള്‍ സി പി എം സ്വന്തം വകുപ്പുകളിലേതെങ്കിലും വിട്ടുകൊടുക്കേണ്ടിവരും. ഇതിന്റെ പേരില്‍ പുനസംഘടനക്ക്‌ അവസരമൊരുക്കുകയും മുഖ്യമന്ത്രിയുടെ ചിറകുകള്‍ പരിപൂര്‍ണമായി അരിയുകയുമാണ്‌ അവരുടെ ലക്ഷ്യം. തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിനായി ഐ ടി ക്കു പുറമേ നിയമവകുപ്പും പിണറായി പക്ഷം ഏറ്റെടുേത്തക്കും.
വിദ്യാഭ്യാസ വകുപ്പ്‌ പി ജെ ജോസഫിന്‌ നല്‍കാനാണ്‌ പിണറായി പക്ഷം കിണഞ്ഞുശ്രമിക്കുന്നത്‌. ഇടഞ്ഞുനില്‍ക്കുന്ന ക്രൈസ്‌തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു സംബന്ധിച്ച രണ്ടുതവണ ജോസഫുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കറവപശുവായ പി ഡബ്ലു ഡി വകുപ്പു വിട്ടൊരു കളിക്ക്‌ തങ്ങളില്ലെന്ന്‌ ജോസഫ്‌ തീര്‍ത്തുപറഞ്ഞിട്ടുണ്ട്‌. പിണറായി പക്ഷത്തിന്റ കണ്ണും ഈ വകുപ്പില്‍ തന്നെയാണ്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP