Sunday, August 30, 2009

ബാലരാമപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പ്രവര്‍ത്തനത്തിന്‌ നാളെ തുടക്കം

ബാലരാമപുരം: കൈത്തറിയുടെ സ്വന്തം നാടിന്‌ കേരള സര്‍ക്കാരിന്റെ ഓണസമ്മാനമായി ബാലരാമപുരത്തെ സ്‌പിന്നിങ്ങ്‌ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
മുന്‍സര്‍ക്കാരിന്റെ കൃമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂട്ടിപോയ മില്ല്‌, അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങളെ പുനര്‍പ്രവര്‍ത്തിപ്പിക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായിട്ടാണ്‌ ഉത്രാട തലേന്ന്‌ തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.
നഷ്‌ടത്തിലായ മില്ലിനെ കോടതി ഇടപെട്ട്‌ ലിക്വിടേറ്ററെ ചുമതലപ്പെടുത്തുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ പഞ്ചായത്തും സര്‍ക്കാരും കക്ഷി ചേര്‍ന്ന്‌ മില്ല്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാമെന്ന ഹര്‍ജിയില്‍മേല്‍ ഒരു വര്‍ഷം മുമ്പ്‌ മില്ല്‌ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുരുമ്പിച്ച യന്ത്രങ്ങള്‍ മാറ്റി പകരം അത്യാധുനിക വിദേശനിര്‍മിത യന്ത്രങ്ങള്‍ ഘടിപ്പിക്കുകയും കെട്ടിടങ്ങള്‍ നവീകരീക്കുകയും ചെയ്‌തു കഴിഞ്ഞു. നിരവധിപേര്‍ക്ക്‌ തൊഴിലും കൈത്തറിമേഖലയ്‌ക്ക്‌ അനന്തസാധ്യതകളുള്ള മില്ലിന്റെ ഉദ്‌ഘാടനം ഉത്സവമാക്കി മാറ്റുകയാണ്‌ കൈത്തറി ഗ്രാമം.
ബാലരാമപുരം ഗവണ്‍മെന്റ്‌ ഹയര്‍സക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര മില്ലിന്റെ കവാടം കടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
വ്യവസായി വകുപ്പ്‌ മന്ത്രി എളമരം കരിം അധ്യക്ഷനായിരിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരന്‍, നിയമ മന്ത്രി വിജയകുമാര്‍, സമ്പത്ത്‌ എം പി, എന്‍ ശക്തന്‍, വി ജെ തങ്കപ്പന്‍, രാജന്‍, ജോര്‍ജ്‌, മേഴ്‌സിയന്‍, തുടങ്ങിയ നിരവധി എം എല്‍ എ മാരും സാമൂഹിക സംസ്‌കാരിക നായകരും നാട്ടുകാരും ഉദ്‌ഘാടന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP