Monday, August 17, 2009

ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി. കഴിഞ്ഞതവണ ഹര്‍ജി നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷിയെങ്കില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനൊപ്പം സി ബി ഐയെയും പതിര്‍കക്ഷിയാക്കിയിട്ടുണ്ട്‌.
നടപടിക്രമം പൂര്‍ണമായും പാലിക്കാതിരുന്നതിനാല്‍ ആദ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രജിസ്‌ട്രി മടക്കിയിരുന്നു. അപാകതകള്‍ പരിഹരിച്ച്‌ ഈ മാസം 28 നകം വീണ്ടും ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖാന്തിരം പുതിയ റിട്ട്‌ നല്‍കിയിട്ടുള്ളത്‌.
കേസ്‌ നമ്പറിന്‌ പകരം ഡയറി നമ്പര്‍ മാത്രമാണ്‌ ആദ്യ റിട്ടില്‍ രേഖപ്പെടുത്തിയിരുന്നത്‌. കേസ്‌ സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നും വ്യക്തമാക്കിയിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചാണ്‌ വീണ്ടും റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്‌.
മുന്‍വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ നല്‍കിയ അനുമതിയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അസ്ഥിരപ്പെടുത്തണമെന്നതാണ്‌ റിട്ടിലെ പ്രധാന ആവശ്യം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ആര്‍ എസ്‌ ഗവായിയെ ബഹിഷ്‌കരിച്ച സി പി എം മന്ത്രിമാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ചായ സത്‌കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന ദിവസവും പിണറായി വീണ്ടും റിട്ട്‌ സമര്‍പ്പിച്ച ദിവസവും ഒന്നുതന്നെയായത്‌ യാദൃശ്ചികമാവാം.

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

മുംബൈ: ആഗോളവിപണിയിയെ തകര്‍ച്ചയും കനത്ത വില്‍പന സമ്മര്‍ദ്ദവും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കനത്ത തകര്‍ച്ചയാണ്‌ ഇന്ന്‌ വിപണി മനരിടുന്നത്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 549 പോയിന്റിന്റെ തകര്‍ച്ചനേരിട്ടുകഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 171 പോയിന്റും നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌.
ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോ, ഐ ടി ഖേലകള്‍ക്കു പുറമേ ലോഹം മേഖലയിലും വന്‍ ഇടിവാണ്‌ ദൃശ്യമായത്‌. ഡി എല്‍ എഫ്‌, യുണിടെക്‌, ഹിന്റാല്‍കോ, ടാറ്റാ മോട്ടേഴസ്‌, ടാറ്റാ സ്‌റ്റൗല്‍, റിലയന്‍സ്‌ കാപിറ്റല്‍, സിപ്‌ല, ഐ ടി സി, ആക്‌സിസ്‌ ബാങ്ക്‌, എസ്‌ ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ക്ക്‌ തിരിച്ചടിയുണ്ടായി.

രാഖിക്കു പിറകേ രംഭയും സ്വയംവരത്തിന്‌

ചെന്നൈ: തെന്നിന്ത്യന്‍ താരറാണി രംഭയും സ്വയംവരത്തിനൊരുങ്ങുന്നു. ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിന്റെ മാതൃക പിന്തുടര്‍ന്ന്‌ ഭാവിവരനെ കണ്ടുപിടിക്കാനാണ്‌ രംഭയും ഒരുങ്ങുന്നത്‌. ഇതു സംബന്ധിച്ച്‌ തമിഴിലെ പ്രമുഖ ചാനലും രംഭയുമായുള്ള ചര്‍ച്ച അവസാന ഘടത്തിലാണ്‌. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്‌ന സുന്ദരിയായ രംഭയുടെ സ്വയംവരം വന്‍ഹിറ്റാകുമെന്നാണ്‌ ചാനലിന്റെ കണക്കുകൂട്ടല്‍. ഈ റിയാലിറ്റി ഷോയില്‍നിന്നുള്ള വരുമാനം ഇരുകൂട്ടരും പകുതി-പകുതിയായി പങ്കുവയ്‌ക്കാനാണ്‌ തീരുമാനം.
ഗ്ലാമര്‍ നായികയായ രംഭയ്‌ക്ക്‌ വീട്ടുകാര്‍ വരനെ അന്വേഷിച്ചുതുടങ്ങിയിട്ട്‌ കുറച്ചുകാലമാകുന്നു. ഇതുവരെ വിവാഹങ്ങളൊന്നും ഒത്തുവന്നിട്ടില്ല. വിവാഹത്തിനായി ക്ഷേത്രദര്‍ശനങ്ങള്‍ പതിവാക്കിയിട്ടും ദൈവങ്ങളൊന്നും ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ രാഖി സാവന്തിന്റെ പാത പിന്തുടരാന്‍ രംഭയും ആലോചിക്കുന്നതെന്നാണ്‌ തമിഴ്‌ സിനിമാ ലോകത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു കാലത്ത്‌ തെന്നിന്ത്യന്‍ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ്‌ നിയന്ത്രിച്ചിരുന്ന രംഭയ്‌ക്ക്‌ ഇപ്പോള്‍ സിനിമയില്‍ പഴയതുപോലെ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതിനിടെ പിടിച്ചുനില്‍ക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമ `ത്രീ റോസസ്‌' ബോക്‌സ്‌ ഓഫീസില്‍ വന്‍ പരാജയമാവുകയും ചെയ്‌തു. ഇതില്‍നിന്നുണ്ടായ കടബാധ്യതകളില്‍നിന്നെല്ലാം കരകയറാന്‍ സ്വയംവരം പരിപാടി സഹായകരമാവുമെന്ന പ്രതീക്ഷയും ഈ താരസുന്ദരിക്കുണ്ട്‌.

അഴകര്‍കോവിലും പഴമുതിര്‍ചോലയും

മധുരയില്‍നിന്ന്‌ 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്‌, വനത്തോട്‌ ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ്‌ അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ്‌ ഉച്ചരിക്കപ്പെടുന്നത്‌.
മുമ്പ്‌, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത്‌ അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ്‌ അഴഗര്‍ എന്നാണ്‌ വിശ്വാസം. മീനാക്ഷി കല്ല്യാണമാണ്‌ ചിത്തിരോത്സവമായി ആഘോഷിക്കുന്നത്‌.
`ചോലമല'യിലാണ്‌ അഴഗര്‍ കോവിലിരിക്കുന്നത്‌. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്‌.

ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ്‌ മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്‌. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌ വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന്‌ പഴമുതിര്‍ചോലയിലേക്ക്‌ അടിക്കടി ബസ്‌ സര്‍വീസുമുണ്ട്‌.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ്‌ പഴമുതിര്‍ചോലയിലുള്ളത്‌. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന്‌ `ബബുരഗംഗ' എന്ന്‌ പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന്‌ ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ്‌ ഇവിടം.

തായ്‌വാനില്‍ ഭൂകമ്പം; ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌

ടോക്കിയോ: തായ്‌വാന്റെ കിഴക്കന്‍ തീരത്ത്‌ 6.8 തീവ്രതയുള്ള ശക്‌തമായ ഭുചലനം ഉണ്ടായതിനെ തുടര്‍ന്ന്‌ ദക്ഷിണ ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചു. പ്രദേശികസമയം രാവിലെ ഒന്‍പതോടെയാണ്‌ ഭൂകമ്പമുണ്ടായത്‌. തായ്‌വാനു സമീപം സമുദ്രത്തിനടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ പസഫിക്‌ സൂനാമി വാണിങ്‌ സെന്റര്‍ അറിയിച്ചു.

പന്നിപ്പനി: മരണം 28 ആയി

പൂനെ: പന്നിപ്പനിബാധിച്ച്‌ പൂനെയില്‍ ഒരാള്‍കൂടി മരിച്ചു. പൂനെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 36കാരിയാണ്‌ മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28 ആയി. പൂനെയില്‍മാത്രം മരിച്ചവര്‍ 13 ആണ്‌. പൂനെ സ്വദേശി ബീന ഗോണ്‍സാല്‍വസാണ്‌ ഇന്ന്‌ രാവിലെ മരിച്ചത്‌.
അതിനിടെ രാജ്യത്ത്‌ 152 പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം 1,708 ആയതായി ആരാഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്‌. മഹാരാഷ്‌ട്ര(97), തമിഴ്‌നാട്‌(21), കര്‍ണാടക(18), ഡല്‍ഹി(11), കേരളം(മൂന്ന്‌), അസം(ഒന്ന്‌), ഷിംല(ഒന്ന്‌) പേര്‍ക്കുവീതം പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതില്‍ 694 പേര്‍ ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

Sunday, August 16, 2009

ചന്ദ്രയാന്‍-2 രൂപകല്‍പന പൂര്‍ത്തിയായി

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനുള്ള രൂപകല്‍പന പൂര്‍ത്തിയായി. പുതിയ ചാന്ദ്രപരിവേഷണ പേടകമായ ചന്ദ്രയാന്‍-2 ന്റെ രൂപകല്‍പനയാണ്‌ പൂര്‍ത്തിയായത്‌.
ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിച്ച്‌ വിവരങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളടങ്ങിയതാണ്‌ ചന്ദ്രയാന്‍ -2. ഓര്‍ബിറ്റല്‍ ക്രാഫ്‌റ്റ്‌, ലുണാര്‍ ക്രാഫ്‌റ്റ്‌ തുടങ്ങിയവയും പേടകത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റഷ്യയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്‌. ഇതിന്റെ പോരായ്‌മകള്‍ പരിഹരിച്ചുള്ള പേടകമാണ്‌ ചന്ദ്രയാന്‍ 2. പേടകത്തിലെ ലാന്‍ഡര്‍, റോവര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞരായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇതിന്റെ മാതൃക പൂര്‍ത്തിയാകും. 2012 അവസാനത്തോടെ ചന്ദ്രയാന്‍- 2 ദൗത്യം തയാറാവുമെന്നാണ്‌ ഐ എസ്‌ ആര്‍ ഒ യുടെ പ്രതീക്ഷ.

Thursday, August 13, 2009

സോണിയ അഗര്‍വാള്‍ വിവാഹമോചനത്തിന്‌

ചെന്നൈ: പ്രമുഖ തമിഴ്‌നടി സോണിയ അഗര്‍വാള്‍ വിവാഹമോചനം മതടുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2006 ലാണ്‌ സംവിധായകന്‍ ശെല്‍വരാഘവനും തമിഴ്‌ നടി സോണിയ അഗര്‍വാളും വിവാഹിതരായത്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും സംയുക്തമായി കഴിഞ്ഞദിവസം കുടുംബകോടതിയെ സമീപിച്ചിരുന്നു.
വ്യക്‌തിപരമായ അഭിപ്രായഭിന്നതകളാണ്‌ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ്‌ സുചന. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കസ്‌തൂരിരാജയുടെ മകനായ ശെല്‍വന്റെ കാതല്‍കൊണ്ടേനിലൂടെയാണ്‌ സോണിയ അഗര്‍വാള്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌. ശെല്‍വന്റെ സഹോദരനായ ധനുഷിന്റെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.
ചിത്രം ഹിറ്റായതോടെ മൂവരും പ്രശസ്‌തരായി. ഉത്തരേന്ത്യക്കാരിയായ സോണിയ തമിഴ്‌ ചാനലില്‍ അവതാരകയായി തിളങ്ങുമ്പോഴാണു
ശെല്‍വന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. അതോടെ ആദ്യചിത്രത്തില്‍ തന്നെ നായികയാക്കുകയും ചെയ്‌തു.

പന്നിപ്പനി: രണ്ട്‌ മരണംകൂടി

പൂനെ: എ (എച്ച്‌1 എന്‍1) രോഗബാധയെത്തുടര്‍ന്ന്‌ പുനെയില്‍ ഇന്ന്‌ രണ്ടു മരണം കൂടി. ഒന്‍പത്‌ മാസം പ്രായമുള്ള കുട്ടിയും 75വയസുള്ള സ്‌ത്രീയുമാണ്‌ ഇന്നു മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 19 ആയി.
പുനെയില്‍ മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. നാഗ്‌പൂരില്‍ മൂന്നു പേരും മുംബൈയില്‍ രണ്ടുപേരും പൂനെയില്‍ ആറുപേരും ഗുരുതരാവസ്‌ഥയിലാണ്‌. അതിനിടെ കേരളത്തില്‍ എ(എച്ച്‌1 എന്‍1) രോഗലക്ഷണത്തോടെ മൂന്നു പേരെക്കൂടി പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയവരാണ്‌ ഇവര്‍.
എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ രാജ്യത്ത്‌ ഇന്നലെ ആറു പേര്‍ കൂടി മരിച്ചിരുന്നു. ഏറ്റവും അധികം പേര്‍ മരിച്ചത്‌ പുനെയിലാണ്‌-10 പേര്‍. ഇതുകൂടാതെ ഗുജറാത്ത്‌, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേന്ദ്ര ആരോഗ്യ വകുപ്പ്‌ നല്‍കുന്ന കണക്കുപ്രകാരം 119 പേരില്‍ ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ചു. ജമ്മു, നാഗ്‌പൂര്‍, മണിപ്പാല്‍, നാസിക്‌ എന്നിവിടങ്ങളിലും പുതുതായി സ്‌ഥിരീകരിച്ചു. 589 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കേരളത്തില്‍ ഇതുവരെ 55 പേര്‍ക്ക്‌ എച്ച്‌1എന്‍1 രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്‌ അറിയിച്ചു. തിരുവനന്തപുരം , എറണാകുളം ജില്ലകളിലായി ചികില്‍സിച്ച ഡോക്‌ടര്‍മാരുള്‍പ്പെടെ 45 ലേറെപ്പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്‌.

Wednesday, August 12, 2009

പത്മജ മുന്‍ജന്മ ശത്രു: മുരളി

തിരുവനന്തപുരം: മുന്‍ജന്മ ശത്രുവാണ്‌ തന്റെ സഹോദരിയായി ജനിച്ചതെന്ന്‌ കെ മുരളീധരന്‍. താന്‍ കോണ്‍ഗ്രസിലേക്കു മടങ്ങി വരുന്നതില്‍ കെ കരുണാകരന്‌ താല്‍പര്യമുണ്ടങ്കിലും സഹോദരി പത്മജയ്‌ക്കുള്ള എതിര്‍പ്പിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുരളി.
മൂന്നു രൂപ വരുന്ന കോണ്‍ഗ്രസ്‌ അംഗത്വം തനിക്കു നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. എന്‍ സി പി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. താന്‍ മനസുകൊണ്ട്‌ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞെന്നും, കോണ്‍ഗ്രസിലേക്കു മടങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും മുളീധരന്‍ അറിയിച്ചു.

പിണറായിയുടെ റിട്ട്‌ മടക്കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിയുടെ നടപടിക്കെതിരെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി സുപ്രീം കോടതി രജിസ്‌ട്രി മടക്കി. കേസ്‌ സിവിലാണോ ക്രിമിനലാണോ എന്ന്‌ വ്യക്‌തമാക്കി 14 ദിവസത്തിനകം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ പിണറായിയുടെ അഭിഭാഷകനോട്‌ രജിസ്‌ട്രി നിര്‍ദേശിച്ചിട്ടുണ്ട്‌.
പ്രോസിക്യൂഷന്‌ അനുമതി നല്‍കി കഴിഞ്ഞ ജൂണ്‍ ഏഴിന്‌ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക,പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 10 ന്‌ സി ബി ഐ ഫയല്‍ ചെയ്‌ത കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ്‌ പിണറായി സുപ്രീം കോടതിയെ സമീപിച്ചത്‌. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷി.പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ്‌ റിട്ട്‌ ഫയല്‍ ചെയ്‌തിരുന്നത്‌.

പന്നിപ്പനി: മരണം 17 ആയി

ന്യൂഡല്‍ഹി: രാജ്യത്ത്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. പൂനെയില്‍ 48 വയസുള്ള ഡ്രൈവറാണ്‌ അവസാനം മരിച്ചത്‌. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ഡോ. രൂപേഷ്‌ ഗംഗൂര്‍ഡേയും പുനെയില്‍ സാസൂണ്‍ ആശുപത്രിയില്‍ ആറുവയസുകാരിയും 29ക ാരിയായ യുവതിയും ഇന്ന്‌ രാവിലെ മരിച്ചിരുന്നു.
രാജ്യത്ത്‌ 850 പേര്‍ക്ക്‌ പന്നിപ്പിന ബാധിച്ചതായി സ്‌ഥിരീകരിച്ചു. പുനെയില്‍ രോഗം സ്‌ഥരീകരിച്ചവരില്‍ നാലുപേരുടെ
നില ഗുരുതരമാണ്‌.
കൂടുതല്‍ പ്രതിരോധ മരുന്നും പരിശോധനാ കിറ്റുകളും ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ മരുന്നു ലഭിക്കുകയൂള്ളൂ എന്ന്‌ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ വ്യക്‌തമാക്കി.
നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഒഫ്‌ കമ്യൂണിക്കബിള്‍ ഡീസിസിലെ ഒരു സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. ബാംഗ്ലൂരിലും രോഗഭീഷണിയുണ്ട്‌.

Tuesday, August 11, 2009

തിരുവനന്തപുരത്തും പന്നിപ്പനി മരണം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ ലൂക്കോസാണ്‌ മരിച്ചത്‌. യു എസില്‍ നിന്ന്‌ ചെന്നൈ വഴി നാട്ടിലെത്തിയ 35 കാരനായ ഇയാള്‍ ഒരാഴ്‌ചയായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ്‌ ഇയാളുടെ നില ഗുരുതരമായത്‌.
വൈകുന്നേരം കര്‍ണാടകയിലും എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ ഒരു സ്‌ത്രീയാണ്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചത്‌.

പന്നിപ്പനി: മരണം 10 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്‌1 എന്‍1 പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. മുംബൈയിലും ഗുജറാത്തിലുമാണ്‌ ഇന്നു പനി മരണങ്ങള്‍ ഉണ്ടായത്‌. മുംബൈയിലെ നൂര്‍ ആശുപത്രിയില്‍ വാഴ്‌സിയ ഷാഹിദ (63) എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. ഗുജറാത്തിലെ വഡോദരയിലാണ്‌ മറ്റൊരു മരണം. ഏഴു വയസുകാരിയായ ആര്യ എന്ന പെണ്‍കുട്ടിയാണ്‌ വഡോദരയില്‍ മരിച്ചത്‌. എസ്‌ എസ്‌ ജി ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്‌ചമുമ്പാണ്‌ ആര്യയെ ഇവിടെ പ്രവേശിപ്പിച്ചത്‌. എച്ച്‌1 എന്‍1 പനി വ്യാപകമായതോടെ മുംബൈയിലെ 1200 സ്‌കൂളുകള്‍ എട്ടു ദിവസത്തേക്ക്‌ അടച്ചിട്ടു.

സൂ കിയുടെ വീട്ടുതടങ്കല്‍ 1.5 വര്‍ഷം നീട്ടി

യാങ്കൂണ്‍: വീട്ടുതടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്‌ സാന്‍ സൂ കിയുടെ വീട്ടുതടങ്കല്‍ 18 മാസംകൂടി നീട്ടി. സൂ കി യാങ്കൂണില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ അമേരിക്കക്കാരനായ ജോണ്‍ യെറ്റൗ, ഇന്‍യ കായല്‍നീന്തി അവരുടെ വസതിയില്‍ എത്തി രണ്ടുദിവസം താമസിച്ചുവെന്ന കേസിലാണു 18 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചത്‌.
കഴിഞ്ഞ 13 വര്‍ഷമായി സൂ കി വീട്ടുതടങ്കലിലാണ്‌. തടങ്കല്‍ച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ്‌ അവരെ യാങ്കൂണിലെ സിയീന്‍ ജയിലില്‍ അടച്ചത്‌. മറ്റു മൂന്നു പ്രതികള്‍ക്കെതിരായ കേസുകള്‍ തുടരുകയാണ്‌. വിചാരണ സമയത്തു മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

എച്ച്‌ എം ടി ഭൂമി ഇടപാടിന്‌ ഹൈകോടതിയുടെ അംഗീകാരം

കൊച്ചി: വിവാദ എച്ച്‌ എം ടി ഭൂമി വില്‍പ്പന ഹൈക്കോടതി ശരിവച്ചു. ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ്‌ ഭൂമി വില്‍പ്പന കോടതി ശരിവച്ചത്‌. സംസ്‌ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയാണ്‌ പ്രധാനം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നും കോടതി വിധിയില്‍ പ്രത്യാശിച്ചു.
സ്‌റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.
ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്കുള്ള അവകാശത്തിനും പുനര്‍വാദത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ട്‌. മുന്‍ ചീഫ്‌ ജസ്‌റ്റിസിനു സുപ്രീംകോടതിയിലേക്കു സ്‌ഥാനക്കയറ്റം ലഭിച്ചതിനാലാണു കേസില്‍ പുനര്‍വാദം വേണ്ടി വന്നത്‌.

എച്ച്‌ എം ടി ക്കു വേണ്ടി 1972 ല്‍ 781.50 ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 1991 ജൂലൈ 29 ന്‌ ഉപാധികളോടെ എച്ച്‌ എം ടി ഭൂമിയെ സര്‍ക്കാര്‍ ഒഴിവാക്കി. പ്രസ്‌തുത തീയതി മുതല്‍ നാലു വര്‍ഷത്തിനകം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്നായിരുന്നു പ്രധാന നിബന്ധന.

ഈ നിബന്ധന എച്ച്‌ എം ടി പാലിക്കാത്തതിനാല്‍ കമ്പനിയുടെ 400 ഏക്കര്‍ ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതില്‍ 350 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ സൗജന്യമായി നല്‍കാനും ബാക്കി 50 ഏക്കര്‍ സംസ്‌ഥാന ഭവന നിര്‍മാണ ബോര്‍ഡിനു വ്യവസായ ടൗണ്‍ഷിപ്പ്‌ സ്‌ഥാപിക്കാന്‍ നല്‍കാനുമായിരുന്നു തീരുമാനം. 1995 ഓഗസ്‌റ്റ്‌ 28 ന്‌ ഉണ്ടായ പ്രസ്‌തുത തീരുമാനത്തിനെതിരെ എച്ച്‌ എം ടി ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.

ഹര്‍ജി പരിഗണനയിലിരിക്കെ 100 ഏക്കര്‍ ഭൂമി തങ്ങളുടെ ഇഷ്‌ടത്തിന്‌ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ 300 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കാമെന്ന നിര്‍ദേശം എച്ച്‌ എം ടി മുന്നോട്ടു വച്ചു. അവരുടെ നിര്‍ദേശം പരിഗണിച്ച സര്‍ക്കാര്‍ 100 ഏക്കര്‍ കമ്പനിക്ക്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ്‌ 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 100 ഏക്കര്‍ ഭൂമി സ്‌ഥിരമായി ഒഴിവാക്കപ്പെട്ടതെന്ന്‌ സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടെ വ്യവസായ ആവശ്യത്തിനു മാത്രമെ ഭൂമി ഉപയോഗിക്കാവൂ എന്ന മുന്‍നിബന്ധന ഇല്ലാതായെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

നൂറേക്കറില്‍പ്പെട്ട 70 ഏക്കര്‍ ബ്ലൂ സ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതും പ്രസ്‌തുത ഭൂമിയുടെ പോക്കു വരവു നടത്തിയതും ഈ സാഹചര്യത്തില്‍ ശരിയാണെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമ വ്യവസ്‌ഥകളില്‍ നിന്നൊഴിവാക്കപ്പെട്ട ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്ക്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്‌.
ഈ വാദം അംീകരിച്ച ഡിവിഷന്‍ ബഞ്ച്‌ പക്ഷേ ഭൂമി വ്യവസായ ഇതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്‌ക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മരിച്ചു; പന്നിപ്പനി മരണം എട്ട്‌ ആയി

പൂനെ: പന്നിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പൂനെയിലാണ്‌ എ(എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം ഒരു പെണ്‍കുട്ടി മരിച്ചത്‌. ഇതോടെ പന്നിപ്പനി ബാധിച്ച രാജ്യത്ത്‌ മരിച്ചവരുടെ എണ്ണം ഏട്ട്‌ ആയി. ഇതില്‍ അഞ്ചുപേരും പൂനെയിലുള്ളവരാണ്‌.
പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശ്രുതി ഗവാഡെ എന്ന പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ്‌ ഇന്ന്‌ പുലച്ചെ മരിച്ചത്‌. മറ്റ്‌ മൂന്ന്‌ രോഗികള്‍കൂടി ഈ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.
ഇന്നലെ ചെന്നൈയില്‍ നാലു വയസുകാരനും പുനെയില്‍ രണ്ടു യുവാക്കളും എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം മരിച്ചിരുന്നു. ചെന്നൈ വേളാച്ചേരി സ്വദേശിയായ യു കെ ജി വിദ്യാര്‍ഥി സഞ്‌ജയ്‌ ബാലകൃഷ്‌ണനാണു (നാല്‌) ദക്ഷിണേന്ത്യയിലെ ആദ്യ ഇര. ആയുര്‍വേദ ഡോക്‌ടര്‍ ബാബാ സാഹെബ്‌ മാനെ (35), ഫാര്‍മസിസ്‌റ്റ്‌ സഞ്‌ജയ്‌ തിലേകര്‍ (35) എന്നിവരാണു ഇന്നലെ പൂനെയില്‍ മരണത്തിന്‌ കീഴടങ്ങിയത്‌.

Monday, August 10, 2009

മുഖ്യമന്ത്രിയില്‍നിന്നും ഐ ടി വകുപ്പ്‌ പിടിച്ചെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനില്‍നിന്നും പ്രസ്‌റ്റീജ്‌ വകുപ്പായ ഐ ടി വകുപ്പ്‌ പിടിച്ചെടുക്കാന്‍ സി പി എം ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. മന്ത്രിസഭയില്‍ പുതുതായി എത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മറയാക്കിയാവും ഈ അനൗദ്യോഗിക തീരുമാനം നടപ്പിലാക്കുക. ഇതോടെ മുഖ്യമന്ത്രിക്കു കീഴില്‍ പ്രധാന വകുപ്പുകളൊന്നും ഇല്ലാതാവും. വ്യവസായ മേഖലയിലെ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തടസം നില്‍ക്കുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ വഴിയൊരുക്കുന്നത്‌.
കടന്നപ്പള്ളി രാമചന്ദ്രന്‌ പുതിയ വകുപ്പ്‌ നല്‍കേണ്ടിവരുന്ന സാഹചരയത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ പുന`സംഘടനയാണ്‌ സി പി എം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്‌. ഇതിന്റെ മറവില്‍ ആകുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ വകുപ്പ്‌ നഷ്ടമാകുന്നത്‌ ആരും ശ്രദ്ധിക്കാതെ പോകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
സി പി ഐയില്‍നിന്നും ഭവനം എടുത്തുമാറ്റി കടന്നപ്പള്ളിക്ക്‌ നല്‍കാനാണ്‌ ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. ഈ തീരുമാനത്തെ സി പി ഐ കണ്ണുമടച്ച്‌ എതിര്‍ക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവരുമ്പോള്‍ സി പി എം സ്വന്തം വകുപ്പുകളിലേതെങ്കിലും വിട്ടുകൊടുക്കേണ്ടിവരും. ഇതിന്റെ പേരില്‍ പുനസംഘടനക്ക്‌ അവസരമൊരുക്കുകയും മുഖ്യമന്ത്രിയുടെ ചിറകുകള്‍ പരിപൂര്‍ണമായി അരിയുകയുമാണ്‌ അവരുടെ ലക്ഷ്യം. തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിനായി ഐ ടി ക്കു പുറമേ നിയമവകുപ്പും പിണറായി പക്ഷം ഏറ്റെടുേത്തക്കും.
വിദ്യാഭ്യാസ വകുപ്പ്‌ പി ജെ ജോസഫിന്‌ നല്‍കാനാണ്‌ പിണറായി പക്ഷം കിണഞ്ഞുശ്രമിക്കുന്നത്‌. ഇടഞ്ഞുനില്‍ക്കുന്ന ക്രൈസ്‌തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു സംബന്ധിച്ച രണ്ടുതവണ ജോസഫുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കറവപശുവായ പി ഡബ്ലു ഡി വകുപ്പു വിട്ടൊരു കളിക്ക്‌ തങ്ങളില്ലെന്ന്‌ ജോസഫ്‌ തീര്‍ത്തുപറഞ്ഞിട്ടുണ്ട്‌. പിണറായി പക്ഷത്തിന്റ കണ്ണും ഈ വകുപ്പില്‍ തന്നെയാണ്‌.

പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ: പിണറായിപക്ഷം വെട്ടില്‍

തിരുവനന്തപുരം: മന്ത്രിയായി പി ജെ ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്‌ സി പി എം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അപകടക്കെണിയാവുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഗവര്‍ണറെ ബഹിഷ്‌കരിച്ച ഔഃദ്യോഗികപക്ഷത്തിനാണ്‌ ഇത്‌ തിരിച്ചടിയാവുന്നത്‌. രാജ്‌ഭവനു മുന്നില്‍ സമരം നടത്തിയവര്‍ ഇനി പറഞ്ഞതൊക്കെ വിഴുങ്ങി ഗവര്‍ണറുമായി വേദി പങ്കിടേണ്ടിവരും.
മന്ത്രിസഭയിലെ രണ്ടാമനും സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടത്തിലാവുന്നത്‌. ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ കുടുതല്‍ താത്‌പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ടൂറിസം അവാര്‍ഡ്‌ ദാനചടങ്ങ്‌ ഇതിന്റെ പേരില്‍ മാറ്റിവയ്‌പ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ്‌ നടക്കേണ്ടിയിരുന്ന ഈ ചടങ്ങിന്റെ പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈമാസം 17 ന്‌ നടക്കുന്ന സത്യപ്രതിജ്ഞാ ചാടങ്ങില്‍നിന്നും മാറി നില്‍ക്കാന്‍ കോടിയേരിക്ക്‌ കഴിയില്ല. മുന്നണിയിലെ ഒരു ഘടകക്ഷിയുടെ പരമോന്നത നേതാവ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതില്‍നിന്നും വിട്ടു നില്‍ക്കുന്നത്‌ പുതിയ ആരോപണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നതിനാലാണിത്‌. അതേസമയം ഭരണഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാനും കോടിയേരിക്ക്‌ കഴിയില്ല.
ഭരണഘടനയോടുള്ള സ്‌നേഹം എന്നു തുടങ്ങിയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ച വിഭാഗത്തേയാണ്‌ കോടിയേരി പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത്‌ എന്നതിനാലാണിത്‌. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുന്ന ദിവസം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോടിയേരിയെ ചിലപ്പോള്‍ കണ്ടെന്നുവരാം.
ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഒഴിവാക്കിയാലും പ്രശ്‌നം തീരില്ല. ജോസ്‌ തെറ്റയിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും ഇതേ പ്രശ്‌നം ഈ നേതാക്കള്‍ അഭിമുഖീകരിക്കേണ്ടിവരും.

പന്നിപ്പനി: മരണം തുടര്‍ക്കഥയാകുന്നു

പൂനെ: എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ ഒരു കുട്ടികൂടി മരിച്ചു. ഇതോടെ പന്നിപ്പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ചെന്നൈ സ്വദേശിയായ നാലുവയസുകാരനുമാണ്‌ ഇന്നു രാവിലെ മരിച്ച രണ്ടാമത്തെയാള്‍. എ(എച്ച്‌1 എന്‍1) രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈയിലെ ആദ്യ മരണമാണ്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ എച്ച്‌ 1 എന്‍ 1 രോഗബാധയെ തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ ഡയാലിസിസ്‌ നടത്തി വരികയായിരുന്നു. കുട്ടിയുടെ 11 വയസുകാരനായ സഹോദരനും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കുട്ടിയുടെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റു രണ്ടു പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചു.
പൂനെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വീണ്ടും പന്നിപ്പനി മരണം; മരിച്ചവര്‍ അഞ്ചായി

പൂനെ: രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ വീണ്ടും മരണം. പൂനെയില്‍ ആയുര്‍വേദ ഡോക്‌ടറാണ്‌ ഇന്ന്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചത്‌. ഇതോടെ ഈ പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ മൂന്ന്‌ മരണങ്ങളും സംഭവിച്ചത്‌ പൂനെയിലാണ്‌.
സാസൂണ്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്‌ടര്‍ ബാബാസാഹിബ്‌ മാനെ (36) ആണു ഇന്ന്‌ മരിച്ചത്‌. പന്നിപ്പനിബാധയെ തുടര്‍ന്ന്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ബാബാസാഹിബ്‌ മാനെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
പൂണെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രോഗം ബാധിച്ച ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ ഇപ്പോഴും അപകടനില തരണം ചെയതിട്ടില്ലെന്ന്‌ അധികൃതര്‍ പറയുന്നു.
പൂനെയില്‍ അധ്യാപകനായ സഞ്‌ജയ്‌ തുകാറാം കോക്‌റെ, ഗുജറാത്തില്‍ വിദേശ ഇന്ത്യാക്കാരനായ പ്രവീണ്‍ പട്ടേല്‍ എന്നിവരാണ്‌്‌ ഇന്നലെ മരിച്ചത്‌. 53 കാരിയായ ഫഹമിത പന്‍വാലയും, 14 വയസുകാരി റീദാ ഷെയ്‌ഖും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ മരിച്ചിരുന്നു. പ്രവീണ്‍ പട്ടേലിന്റെ ഭാര്യയ്‌ക്കും എച്ച്‌ 1 എന്‍ 1 രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Sunday, August 9, 2009

പ്രഭാകരന്‍ ലക്ഷ്യമിട്ടത്‌ വിശാല തമിഴ്‌രാജ്യം: രജപക്‌സെ

കൊളംബോ: ഒരു സമ്പൂര്‍ണ തമിഴ്‌ രാജ്യമായിരുന്നു കൊല്ലപ്പെട്ട എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ലക്ഷ്യമിട്ടതെന്ന്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്‌സെ. ആ സ്വപ്‌നങ്ങള്‍ ശ്രീലങ്കയുടെ അതിര്‍ത്തികള്‍ക്കും അപ്പുറത്തായിരുന്നെന്നും ഒരു ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തമിഴ്‌ ഈഴത്തിന്റെ അനിഷേധ്യ നേതാവാകുകയും തന്റെ സ്വാധീനം രാജ്യത്തിനപ്പുറത്തേക്കു വളര്‍ത്തുകയുമായിരുന്നു പ്രഭാകരന്റെ ലക്ഷ്യം. ഇതിന്‌ ദക്ഷിണേന്ത്യയിലെ ചില ഘടകങ്ങളുടെ സഹായവും പ്രഭാകരന്‌ ലഭിച്ചിരുന്നു.

ശ്രീലങ്ക മാത്രമായിരുന്നു പ്രഭാകരന്റെ സ്വപ്‌നങ്ങളിലെങ്കില്‍ ഇത്രത്തോളം ആധുനിക ആയുധങ്ങള്‍ പ്രഭാകരന്‍ ശേഖരിക്കുമായിരുന്നില്ല. ഇക്കാര്യം സംബന്ധിച്ച്‌ കൂടുതല്‍ വിവരം താമസിയാതെ പുറത്തുവരും. എല്‍ ടി ടി ഇ നേതാവ്‌ കുമാരന്‍ പത്‌മനാഥന്റെ അറസ്‌റ്റ്‌ ലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്‌.
എല്‍ ടി ടി ഇയുടെ ആയുധ ശേഖരണത്തെക്കുറിച്ചും സാമ്പത്തിക ശ്രോതസുകളെക്കുറിച്ചുമുള്ള സുപ്രധാന വെളിപ്പെടുത്തലുകള്‍ക്ക്‌ ഈ അറസ്‌റ്റ്‌ സഹായിക്കും. അതോടെ എല്‍ ടി ടി ഇയുടെ വന്‍രഹസ്യങ്ങളും പുറംലോകമറിയുമെന്നും രജപക്‌സെ പറഞ്ഞു.

Saturday, August 8, 2009

ജനതാദളിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം: എല്‍ ഡി എഫില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ജനതാ ദള്‍ ഗൗഡ വിഭാഗത്തിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലും തീരുമാനമായില്ല. കോണ്‍ഗ്രസ്സ്‌ എസ്സിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനോട്‌ സി പി എം അംഗങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ജനതാദള്‍ ഗൗഡ വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനെ സി.പി.ഐ എതിര്‍ക്കുകയായിരുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വിഷയവും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ സി പി ഐ മുന്നണിയോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്‌തു.
സ്വാശ്രയ കരാര്‍ ആയിരുന്നു മുന്നണിയോഗത്തില്‍ നിറഞ്ഞു നിന്നത്‌. സര്‍ക്കാര്‍ കോളേജുകളിലെ ഫീസ്‌ 10 ശതമാനം വരെ കുറച്ചേക്കുമെന്നും സൂചനയണ്ട്‌.

സഹപ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം അയച്ച ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍

മുംബൈ: ഇ-മെയിലിലൂടെ അശ്ലീല സന്ദേശവും മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും സഹപ്രവര്‍ത്തകയ്‌ക്ക്‌ അയച്ച കേസില്‍ ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍. എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌ ചെന്നൈ ബ്രാഞ്ചിലെ ട്രഷറി മാനേജറായ ദേവന്‍ സാബു (27) വിനെയാണ്‌ മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്‌റ്റു ചെയ്‌തത്‌. ബാങ്കിന്റെ മുംബൈ ശാഖയിലെ 25 കാരിയായ സഹപ്രവര്‍ത്തകയ്‌ക്ക്‌ ഇ-മെയില്‍ മുഖേനെ സാബു അശ്ലീല സന്ദേശം അയച്ചുവെന്നാണ്‌ കേസ്‌. വിവാഹാഭ്യര്‍ത്ഥന യുവതി തള്ളിക്കളഞ്ഞതാണ്‌ സാബുവിനെ അശ്ലീല സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്‌ പറയുന്നു.
സഹപ്രവര്‍ത്തകയ്‌ക്കും അവരുടെ പ്രതിശ്രുത വരനും അശ്ലീല മെയിലും സഹപ്രവര്‍ത്തകയുടെ മോര്‍ഫ്‌ ചെയ്‌ത അശ്ലീല ചിത്രങ്ങളും അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ചെന്നൈയിലെ ഐ പി അഡ്രസ്‌ വിലയിരുത്തിയപ്പോഴാണ്‌ സാബുവിന്റെ പങ്കിനെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ബുധനാഴ്‌ച സാബുവിനെ പോലീസ്‌ അറസ്‌റ്റു ചെയ്യുകയായിരുന്നു.

Friday, August 7, 2009

ഇത്‌ അംബാസമുദ്രം; തിരയില്ല, തീരവും

തെങ്കാശി-തിരുനല്‍വേലി പാതയിലാണ്‌ അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത്‌ 'പൊതിഗൈ' മലകള്‍ എന്നാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ്‌ അഗസ്ത്യകൂടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

പാപനാശത്ത്‌ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്‌. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്‌. ഒഴിവു ദിനങ്ങളിലാണ്‌ ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന്‌ മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ്‌ കാണാനാവുക!

അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ്‌ ഇവിടെയുള്ളത്‌. അഞ്ച്‌-പത്ത്‌ മിനിട്ട്‌ നടന്നാല്‍ വെള്ളച്ചാട്ടമായി.

ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത്‌ അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക്‌ അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്‌. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്‌... അങ്ങനെ...

സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

സിഡ്‌നി: ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഓസ്‌ട്രേലിയന്‍ കൊയാല, സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. ആറുമാസം മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട കൊയാല വി?ാഗത്തിലെ ചെറിയ കരടി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ ഓമനയായി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊയാലയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുകയും സാം എന്ന പേര്‌ നല്‍കി വേണ്ട പരിചരണങ്ങളെല്ലാം നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു.
ആ ദുരന്തത്തില്‍ 173 പേരോളം കൊല്ലപ്പെട്ടിരുന്നു. 2000 വാസസ്ഥലങ്ങള്‍ നശിച്ചു. 75,000 പേര്‍ ?വനരഹിതരായി. എന്നാല്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട സാം മാസങ്ങള്‍ക്കകം രോഗബാധിതനാകുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കൊയാലകള്‍ ചത്തൊടുങ്ങുന്നതിന്‌ കാരണമായ ക്‌ളമീഡിയ എന്ന മാരകരോഗമാണ്‌ സാമിനെ കീഴടക്കിയത്‌. തൊലിക്കടിയില്‍ വന്ന മുഴകള്‍ നീക്കം ചെയ്‌തെങ്കിലും രോഗം മൂത്രാശയത്തെയും മറ്റ്‌ ?ാഗങ്ങളെയും ബാധിക്കുകയായിരുന്നു.
കാട്ടുതീക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സാമിന്‌ കുടിക്കാന്‍ കുപ്പിയില്‍ വെളളം നല്‍കുന്ന ചിത്രം കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകളുടെ പ്രതീകമായി വിലയിരുത്തപ്പെട്ടിരുന്നു.

താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു?

പെഷവാര്‍: പാക്കിസ്‌ഥാനില്‍ യു എസ്‌ സേന കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദൂം കൊല്ലപ്പെട്ടതായി സൂചന. പാക്കിസ്‌ഥാന്‍ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ ആണ്‌ ഈ സൂചന നല്‍കിയത്‌.
`മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദ്‌ കൊല്ലപ്പെട്ടതായാണ്‌ സൂചന. ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല' - മാലിക്‌ പറഞ്ഞു.
മിസൈല്‍ ആക്രമണത്തില്‍ മെഹ്‌സൂദിന്റെ ഭാര്യയും അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ വസീരിസ്‌ഥാനില്‍ മെഹ്‌സൂദിന്റെ ഭാര്യാപിതാവ്‌ മാലിക്‌ ഇക്രാമുദ്ദീന്റെ വസതിക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌
യു എസ്‌ നടത്തിയ ആക്രമണത്തിലാണ്‌ മെഹ്‌സൂദിന്റെ ഭാര്യയും മറ്റു മൂന്നു പേരും മരിച്ചത്‌. മരിച്ച എല്ലാവരും ഇക്രാമുദ്ദീന്റെ ബന്ധുക്കളാണ്‌.
മാലിക്‌ ഇക്രാമുദ്ദീന്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതായാണ്‌ വിവരം.

Thursday, August 6, 2009

നടന്‍ മുരളി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 8.30 ഓടെ തിരുവനന്തപുരം പി ആര്‍ എസ്‌ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘനാളായി പ്രമേഹരോഗത്തിന്‌ ചികിത്സയിലായിരുന്ന മുരളിയെ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ വൈകിട്ടാണ്‌ പി ആര്‍ എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
നാലു തവണ മികച്ച നടന്റേയും ഒരു തവണ സഹനടന്റെയും ഉള്‍പ്പെടെ അഞ്ചു സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാവാണ്‌ മുരളി. ആധാരം (1992), കാണാക്കിനാവ്‌ (1996), താലോലം (1998), നെയ്‌ത്തുകാരന്‍ (2001) എന്നിവയിലെ വേഷങ്ങളായിരുന്നു മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ നല്‍കിയത്‌. 1989 ല്‍ അമരത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്‌, മദ്രാസ്‌ ഫിലിം ഫാന്‍സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ തുടങ്ങിയവയും നേടിയിട്ടുണ്ട്‌.
കൊല്ലം ജില്ലയിലെ വെളിയം കുടവട്ടൂര്‍ ഗ്രാമത്തില്‍ പി. കൃഷ്‌ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മകനായി 1954 മേയ്‌ 25 നാണു ജനനം. കുടവട്ടൂര്‍ യു പി സ്‌കൂളില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ ശ്രീമന്ദിരം കെ പിയുടെ `ഓണമുണ്ടും ഓടക്കുഴലും എന്ന നാടകത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ ഹരിശ്രീ കുറിച്ചത്‌.
ചൊല്‍ക്കാഴ്‌ചകളിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, ബാലചന്‌ദ്രന്‍ ചുള്ളിക്കാട്‌, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ അവതരിപ്പിക്കുന്ന സംഘത്തില്‍ അംഗമായിരുന്നു. അക്കാലത്ത്‌ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഗം നാടകക്കളരിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ബന്ധങ്ങളാണ്‌ മുരളിയെ സിനിമയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. മുരളി, സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ `ലങ്കാലക്ഷ്‌മി എന്ന നാടകം തനിയെ അരങ്ങിലവതരിപ്പിച്ച്‌ അദ്‌ഭുതം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇതായിരുന്നു മുരളിയുടെ അവസാന നാടകം.
തിരുവനന്തപുരം എം ജി കോളജ്‌, ശാസ്‌താംകോട്ട ഡി ബി കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. തുടര്‍ന്ന്‌ കേരള സര്‍വകലാശാലയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു മുരളി 2001 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന്‌ മത്സരിക്കാനായി സര്‍വകലാശാലയിലെ ജോലിയും രാജിവച്ചു. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി അംഗമായി പലതവണ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്‌.
1979ല്‍ ഭരത്‌ ഗോപി സംവിധാനം ചെയ്‌ത `ഞാറ്റടിയായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല. അരവിന്ദന്റെ `ചിദംബരത്തില്‍ പേരില്ലാത്ത കഥാപാത്രമായിരുന്നു രണ്ടാം വേഷം. ലെനിന്‍ രാജേന്ദ്രന്റെ `മീനമാസത്തിലെ സൂര്യനില്‍ കയ്യൂര്‍ രക്തസാക്ഷിയായും മുരളി അഭിനയിച്ചുവെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം ഹരിഹരന്‍ - എംടി ടീമിന്റെ `പഞ്ചാഗ്നിയായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയശേഷമാണ്‌ മീനമാസത്തിലെ സൂര്യന്‍ റിലീസായത്‌. തുടര്‍ന്ന്‌ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 200 ലധികം സിനിമകളില്‍ അഭിനയിച്ചു.

പണിമുടക്ക്‌: ബാങ്കിംഗ്‌ മേഖല സ്‌തംഭിച്ചു

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണവും പെന്‍ഷനും ആവശ്യപ്പെട്ട്‌ പൊതുമേഖലാ ബാങ്ക്‌ ജീവനക്കാര്‍ ഇന്നാരംഭിച്ച സമരം പൂര്‍ണം. രാജ്യത്തെ ബാങ്കിംഗ്‌ മേഖല ഇന്ന്‌ പരിപൂര്‍ണമായി സ്‌തംഭിച്ചു. സമരത്തിന്റെ രണ്ടാംദിനമായ നാളെയും ബാങ്കുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ സേവനം ലഭിക്കാന്‍ ഇടയില്ല. അതിനിടെ 24 സ്വകാര്യമേഖലാബാങ്കുകളിലെ ജീവനക്കാര്‍ക്കൂടി പണിമുടക്കുമെന്ന്‌ ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്‌.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ചെക്ക്‌ ക്ലിയറിംഗ്‌, സര്‍ക്കാര്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. പൊതുജനങ്ങള്‍ക്ക്‌ സാമ്പത്തികാവശ്യങ്ങള്‍ക്കായി എ ടി എമ്മിനെ പൂര്‍ണമായും ആശ്രയിക്കേണ്ടിവന്നു.
കേരളത്തിലും പശ്ചിമബംഗാളിലും ബാങ്കുകളുടെ പ്രവര്‍ത്തനം 100 ശതമാനവും തടസപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പണിമുടക്കിയ ജീവനക്കാര്‍ അതത്‌ ബാങ്കുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പണിമുടക്ക്‌ വിജയമായിരുന്നുവെന്നും മിക്ക ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക്‌ ബാധിച്ചുവെന്നും സമരത്തിന്‌ ആഹ്വാനം ചെയ്‌ത ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദി കണ്‍വീനര്‍ സി എച്ച്‌ വെങ്കിടാചലം പറഞ്ഞു. സ്വകാര്യബാങ്കുകളായ ഐ സി ഐ സി ഐ, എച്ച്‌ ഡി എഫ്‌ സി, വിദേശബാങ്കുകളായ സിറ്റി ബാങ്ക്‌, സ്റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേഡ്‌ എന്നിവയെയും പണിമുടക്ക്‌ ഭാഗികമായി ബാധിച്ചു. ഫെഡറല്‍ ബാങ്ക്‌, കര്‍ണാടക ബാങ്ക്‌, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ഐ എന്‍ ജി വൈശ്യ ബാങ്ക്‌, ലക്ഷ്‌മിവിലാസ്‌ ബാങ്ക്‌ തുടങ്ങിയ സ്വകാര്യബാങ്കുകളും പണിമുടക്കില്‍ പങ്കെടുത്തു.
രാജ്യത്തെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകള്‍ വഴിയായതിനാല്‍ പണിമുടക്ക്‌ ശക്തമായിരുന്നു. രാജ്യവ്യാപകമായി ഒന്‍പതു ലക്ഷത്തോളം ജീവനക്കാരാണ്‌ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും ബാങ്ക്‌ ജീവനക്കാരുടെ ഉന്നതസമിതിയായ ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദിയുമായി ശമ്പള വര്‍ധന സംബന്ധിച്ച്‌ രണ്ട്‌ മാസം മുമ്പ്‌ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ മുന്‍നിശ്ചയപ്രകാരമാണ്‌ പണിമുടക്ക്‌. ജീവനക്കാര്‍ 20 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 17.5 ശതമാനം വര്‍ധിപ്പിക്കാമെന്ന്‌ അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ 13 ശതമാനമായി കുറയ്‌ക്കുകയായിരുന്നു. 2007 നവംബറിനു ശേഷം ബാങ്കിംഗ്‌ മേഖലയില്‍ ശമ്പള പരിഷ്‌കാരം മുടങ്ങിക്കിടക്കുകയാണ്‌.

Wednesday, August 5, 2009

ബ്രിട്ടന്‍ പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു, ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടിയാകും

ലണ്ടന്‍: പൗരത്വ നിയമങ്ങളില്‍ ബ്രിട്ടന്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. നിലവില്‍ സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. പ്രൊബേഷണറി പൗരത്വം എന്ന പുതിയ നയം ഇന്ത്യ ഉള്‍പ്പെടെയുളള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരിലാണ്‌ നടപ്പിലാക്കുക. ഇനി മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനോടുളള പ്രതിബദ്ധത തെളിയിക്കാനായി ശമ്പളരഹിത ജോലിയിലേര്‍പ്പെടുകയോ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യേണ്ടതാണ്‌.
നേരത്തേ അഞ്ച്‌ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിച്ചിരുന്നു. കഴിവിന്റേയും, യോഗ്യതയുടെയും, വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ തരം തിരിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. മോശം പെരുമാറ്റത്തിന്‌ നെഗറ്റീവ്‌ മാര്‍ക്ക്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ രീതിയില്‍ പ്രൊബേഷണറി പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ 20 മാര്‍ക്ക്‌ നേടേണ്ടതുണ്ട്‌. പൂര്‍ണ്ണപൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനിലെ ജീവിതരീതികളെക്കുറിച്ചും ഇംഗ്‌ളീഷ്‌ ഭാഷാശേഷിയെക്കുറിച്ചുമുളള പരീക്ഷകള്‍ വിജയിക്കണം. തോല്‍ക്കുന്നവര്‍ക്ക്‌ വീണ്ടും അവസരം നല്‌കും.
എന്നാല്‍ പുതിയ നിര്‍ദേശം വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തി വിട്ടിട്ടുണ്ട്‌. നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുന്നതിന്‌ ഈ നിയമം ഉപകരിക്കില്ലെന്ന്‌ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലെ ജനങ്ങള്‍ക്ക്‌ ഈ നിയമം തിരിച്ചടിയാകുമെന്നും ബ്രിട്ടിഷ്‌ പാര്‍ലമെന്റിലെ ആഭ്യന്തരമന്ത്രാലയം ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈ നിയമത്തെക്കുറിച്ച്‌ ലേബര്‍ പാര്‍ട്ടിയിലോ പാര്‍ലമെന്റിലോ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്ന്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗം കീത്ത്‌ വാസ്‌ ആരോപിച്ചു. ഇന്ത്യന്‍ വംശജരെ വിവേചനപരമായി തരം തിരിക്കാന്‍ മാത്രമേ ഈ നിയമം ഉപകരിക്കൂവെന്ന്‌ വാസ്‌ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ കേസ്‌ കൊടുക്കുന്നതിന്‌ നിരോധനം

ബര്‍ലിന്‍: പാര്‍ക്കുകളില്‍ കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനെതിരെ കോടതിയില്‍ കേസ്‌ നല്‍കാനുള്ള ജനങ്ങളുടെ അവകാശത്തിന്‌ ജര്‍മ്മിനിയില്‍ നിമരാധനം വരുന്നു. ഇത്തരം കേസുകളുടെ എണ്ണം വിവിധ കോടതികളില്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ബര്‍ലിന്‍ സിറ്റി സര്‍ക്കാരിന്റെ പുതിയ നീക്കം.

പുതിയ നിരോധനം ഈമാസം തന്നെ ബര്‍ലിന്‍ സിറ്റി പാര്‍ലമെന്റ്‌ പാസാക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
പാര്‍ക്കുകളിലെ കുട്ടികളുടെ ബഹളം ഒഴിവാക്കുന്നത്‌ അംഗീകരിക്കാനാവില്ല. അവരുടെ മാനസികമായ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ ഏറെ സഹായകരമാണെന്ന്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ``കുട്ടികള്‍ക്ക്‌ ബഹളം വയ്‌ക്കാന്‍ അവകാശമുണ്ട്‌. അതുകൊണ്ടുതെന്ന അവരുടെ ബഹളം ജീവിതത്തിന്റെ ഭാഗവുമാണ്‌. ഇതില്‍ അസാധാരണം ഒന്നുമില്ല'' സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വക്താവ്‌ സാന്ദ്ര ഷീറര്‍ വ്യക്തമാക്കി.
പാര്‍ക്കുകളുടെയും സ്‌കൂളുകളുടെയും ഡേകെയര്‍ സെന്ററുകളുടെയും സമീപത്തുള്ള വീട്ടുകാര്‍ കുറച്ചുകൂടി ക്ഷമ കാട്ടിയേപറ്റൂവെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ സമീപവാസികള്‍ കോടതിയെ സമീപിക്കുന്ന പ്രവണത ബര്‍ലിനില്‍ വര്‍ധിച്ചുവരുകയാണ്‌. നാട്ടുകാരുടെ പരാതിമൂലം നിരവധി സ്‌കൂളുകള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ മാറ്റേണ്ടിവന്നിട്ടുണ്ട്‌. ബര്‍ലിനിലെ ഫ്രൈഡ്‌നേവ്‌ ജില്ലയിലെ മില്‍ഷാന്‍ ഡേ കെയര്‍ ഇങ്ങനെ സ്ഥലം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട അവസാന സ്‌കൂളാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ്‌ പുതിയ നിയമത്തിലൂടെ സിറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

Tuesday, August 4, 2009

സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ അവസാനിച്ചു

ലാവ്‌ലിന്‍ ഇംപാക്ട്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അഴിമതിക്കെതിരെ എന്നും ശബ്ദിച്ചിരുന്ന സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക്‌ അവസാനമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നിരവധി അഴിമതികേസുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒന്നില്‍പോലും തുറന്നൊരു അഭിപ്രായം പറയാന്‍ സി പി എം നേതാക്കള്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയനെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും ആ കേസില്‍ അഴിമതിയുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന കേരള മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്‌തശേഷമാണ്‌ ഈ ഗതികേടിലേക്ക്‌ പാര്‍ട്ടി തളര്‍ന്നുവീണത്‌.

അഴിമതിക്കെതിരെ പാര്‍ലമെന്റില്‍ മറ്റ്‌ പാര്‍ട്ടികളെല്ലാം ശബ്ദമുയര്‍ത്തുമ്പോള്‍ എന്നും ഈ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ മൗനം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റില്‍ ഇപ്പോഴത്തേതിനെക്കാള്‍ കുറവ്‌ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍പോലും ഇടുതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സി പി എമ്മിന്‌ അംഗങ്ങളുണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്‌ അഴിമതി കേസുകളില്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലും രൂപം കൊണ്ടുകഴിഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചില്‍ക്കുറയാത്ത അഴിമതികേസുകളാണ്‌ യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നത്‌. ഇതില്‍ ഒന്നില്‍പോലും ഔദ്യോഗിക നിലപാട്‌ വ്യക്തമാക്കാന്‍ സി പി എമ്മിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

2500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന അരി കുംഭകോണമാണ്‌ ഇതില്‍ പ്രധാനം. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ച ശേഷം അത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തതാണ്‌ അരി കുംഭകോണം. അരി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സമയത്താണ്‌ സര്‍ക്കാരിന്റെതന്നെ സംഭരണ ഏജന്‍സികള്‍ സംഭരിച്ച അരി സ്വകാര്യ ഏജന്‍സികള്‍ മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റിയയച്ച്‌ കാശാക്കിയത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ ഈ വിവാദം കൊടുമ്പിരികൊള്ളുമ്പോഴും സി പി എമ്മിന്‌ ഇതൊരു വിഷയമേ ആയിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ സി പി എം ശക്തമായി ഉന്നയിച്ച ആരോപണമാണ്‌ ഇസ്രേയല്‍ ആയുധ ഇടപാടിലെ കോഴ. എന്നാല്‍ ഇതും പിന്നീട്‌ ഉപേക്ഷിച്ചു. സായുധസേനകള്‍ക്കായി മുങ്ങിക്കപ്പലും വിമാനങ്ങളും ആയുധങ്ങളും വാങ്ങിയ ഇടപാടുകളില്‍ രാജ്യത്തിന്റെ ഖജനാവിന്‌ വന്‍ വീഴ്‌ചപറ്റിയെന്ന്‌ സി ആന്‍ഡ്‌ എ ജി റിപ്പോര്‍ട്ടില്‍ നിരവധി കുറ്റപ്പെടുത്തലുകളുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ ഒരു മാസമാകാറായിട്ടും സി പി എമ്മിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അഭിപ്രായവുമില്ല.

ബൂട്ടാസിംഗിന്റെ മകനെ സി ബി ഐ കൈയോടെ പിടികൂടിയ കേസിലും പാര്‍ട്ടിയുടെ നിലപാട്‌ ഇതുതന്നെ. ലാവ്‌ലിന്‍ കേസില്‍ സി പി എം പറയുന്നപോലെ ബൂട്ടാസിംഗും സി ബി ഐ ഗൂഡാലോചനയെക്കുറിച്ചാണ്‌ പറയുന്നതെന്നത്‌ യാദൃശ്ചികമാവാം.

അംമ്പാനി സഹോദരന്‍മാരുടെ കുടുംബതര്‍ക്കത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ പക്ഷം ചേര്‍ന്നു്വെന്ന ആരോപണത്തിലും സി പി എം പങ്കുചേര്‍ന്നിട്ടില്ല. കുത്തകവ്യവസായികള്‍ കേന്ദ്രഭരണത്തില്‍ പിടിമുറുക്കുന്നതിനെതിരെ എന്നും സുധീരം ശബ്ദമുയര്‍ത്തിയിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ സി പി എം. ആ പാര്‍ട്ടിയാണ്‌ ഇപ്പോള്‍ കാഴ്‌ച്ചക്കാരുടെ വേഷം ഏറ്റെടുത്തിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ കേന്ദ്രഖനിവ്യവസായ മന്ത്രിക്കെതിരെ വിജിലന്‍സ്‌ കേസ്‌ എടുത്തിട്ടും സി പി എം മൗനം വെടിഞ്ഞിട്ടില്ല.

ഓഹരി വിപണിയില്‍ തിരിച്ചിറക്കം

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കുശേഷം ബോംബൈ ഓഹരി സൂചിക സെന്‍സക്‌സിന്‌ ഇന്ന്‌ നഷ്ടത്തിന്റെ ദിവസം. ദേശീയ ഓഹരി സൂചിക നിഫ്‌ടിയും നഷ്ടത്തിലാണ്‌ ഇന്ന്‌ വയാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സ്‌ 93.26 പോയിന്റ്‌ താണ്‌ 15830.98 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്‌ടി 30.90 പോയിന്റിന്റെ ഇടിവോടെ 4680.50 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു.

ഈമാസം 11 മുതല്‍ ബസ്‌ പണിമുടക്ക്‌

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട്‌ ഈമാസം 11 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കും. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുന്നതെന്ന്‌ ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഈ മാസം 19 മുതല്‍ സംസ്‌ഥാനത്തു സ്വകാര്യ ബസ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയും നേരത്തേ അറിയിച്ചിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കുക, കിലോമീറ്ററിന്‌ അഞ്ചു പൈസ കൂട്ടുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു ഫുള്‍ചാര്‍ജ്‌ജിന്റെ പകുതിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്‌.
ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെ എസ്‌ ആര്‍ ടി സിയും സര്‍ക്കാരിനോട്‌ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ നാലു രൂപയാക്കണമെന്നും ആനുപാതികമായി മറ്റു നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നുമാണ്‌ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ പ്രതിദിനം മൂന്നു കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ എസ്‌ ആര്‍ ടി സി ഇപ്പോള്‍ നേരിടുന്നത്‌.
ഇന്ധനവില കുറഞ്ഞതിന്റെ പേരില്‍ നേരത്തേ ബസ്‌ ചാര്‍ജ്ജ്‌ മിനിമം നിരക്ക്‌ നാല്‌ രൂപയില്‍നിന്നും 3.50 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനാല്‍ ഇന്ധനവില കൂടിയ സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്ജ്‌ വീണ്ടും നാല്‌ രൂപയാക്കണമെന്നാണ്‌ കെ എസ്‌ ആര്‍ ടി സി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്‌.

മെക്‌സിക്കോയില്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി: വടക്കു പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ശക്‌തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ഭൂചലനം ഉണ്ടായത്‌. ഏന്‍ജല്‍ ഡി ല ഗ്വാര്‍ഡ, ടിബുറോണ്‍ ദ്വീപുകളിലായിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം.
കലിഫോര്‍ണിയ കടലിടുക്കിലും സൊനോരയിലും ചലനം അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത്‌ ഒട്ടേറെ തവണ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

Monday, August 3, 2009

ഏര്‍ക്കാട്‌: മലയാളരുടെ സ്വന്തം നാട്‌

അവധിക്കാല യാത്രകള്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏര്‍ക്കാട്‌. തമിഴ്‌നാടിലെ സേലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏര്‍ക്കാട്‌ അറിയപ്പെടുന്നത്‌ മലയാളരുടെ സ്വന്തം നാട്‌ എന്ന വിശേഷണത്തിലാണ്‌ ഈ പ്രദേശത്തിന്‌ കൂടുതല്‍ ഇണങ്ങുക. സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്നുചേരാന്‍ സേലത്തുനിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌, പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഉയരത്തില്‍ എത്തിച്ചേരുമ്പോള്‍, സുഗന്ധലേപനം ചെയ്‌ത ഉറുമാലയുപോലെ, കുളിര്‍തെന്നല്‍ വീശുന്ന ഏര്‍ക്കാട്‌.

ചുരം കടന്നെത്തുന്നത്‌ വന്യമായ അന്തരീക്ഷത്തിലേക്കാണ്‌. ഒരു തടാകം, അതില്‍ ബോട്ടുസവാരി നടത്തുന്ന വിനോദ സഞ്ചാരികള്‍. ഒരു ചെറിയ അങ്ങാടി... ഏര്‍ക്കാടിലെ പ്രധാന സവിഷേത ഓര്‍ക്കിഡോറിയവും ഓഷോ കേന്ദ്രവുമാണ്‌. തണല്‍നിലങ്ങളിലൂടെ നടന്ന്‌ ഓര്‍ക്കിഡുകളുടെ തീവ്രവര്‍ണങ്ങള്‍ ആസ്വദിക്കാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പഗോഡ പോയിന്റ്‌, ലേഡീസ്‌ സീറ്റ്‌ എന്നാക്കെ പേരിട്ടിരിക്കുന്ന ചില സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ടെലിസ്‌കോപിലൂടെ കുന്നുകളെയും പട്ടണങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
സെവറായന്‍ മലനിരകളിലാണ്‌ ഏര്‍ക്കാട്‌. യൂക്കാലിപ്‌റ്റസിന്റെയും ഓറഞ്ചിന്റെയും പുഷ്‌പങ്ങളുടെയും പരിമളം പുരട്ടിയ ഒരു പട്ടുറുമാല്‍. ഈ മലനിരകളിലുള്ള ഗോത്രവിഭാഗമാണ്‌ മലയാളര്‍. ഓറഞ്ചുതോട്ടങ്ങളും ചെറുവനങ്ങളും താണ്ടി, അരമണിക്കൂറോളം സഞ്ചരിച്ചാല്‍ മലമുടിയിലെ ഗ്രാമക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇത്‌ മാലയാളരുടെ ക്ഷേത്രമാണ്‌. മണ്ണിനടിയിലൂടെ, നുഴഞ്ഞുകടക്കാവുന്ന ഒരു ഗുഹാനിര്‍മ്മിതിയും അതിനുള്ളില്‍ ഒരു സമാധിസ്ഥാനവുമുണ്ട്‌. ഈ ക്ഷേത്രത്തിലെ ആണ്ടുത്സവത്തിന്‌ പല കുന്നുകളില്‍ വസിക്കുന്ന മലയാളര്‍ ഇവിടെ ഒത്തുചേരും.
വിനോദസഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ യൂത്ത്‌ ഹോസ്‌റ്റലും ഒട്ടേറെ സ്വകാര്യ ഹോട്ടല്‍/ടൂറിസ്‌റ്റ്‌ ഹോമുകളും ഏര്‍ക്കാടിലുണ്ട്‌, ഒപ്പം രുചികരമായ ഭക്ഷണം ലഭിക്കുന്ന കുഞ്ഞുകടകളും. കുടുംബസഹിതമുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാന്‍ അനുയോജ്യമായതാണ്‌ വെയിലും പ്രസരിപ്പും കുളിര്‍മയുമെല്ലാം പ്രദാനം ചെയ്യുന്ന കൂന്നിന്‍നെറുകയിലെ ഈ ടൂറിസ്‌റ്റ്‌ കേന്ദ്രം.

Sunday, August 2, 2009

മുല്ലപ്പെരിയാര്‍: ഇനി പ്രധാനമന്ത്രി തീരുമാനിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാവും. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനായി അടുത്തുതന്നെ കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കും. പ്രധാനമന്ത്രിയുടെ സൗകര്യംനോക്കി എത്രയുംവേഗം ഈ യോഗം ചേരുമെന്ന്‌ കേന്ദ്രജലവിഭവവകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായാണ്‌ കഴിഞ്ഞ ജൂലൈ 31 ന്‌ കേന്ദ്ര ജലവിഭവ മന്ത്രാലയം ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട്‌ സംസ്ഥാനങ്ങളുടെയും നിലപാട്‌ അറിയുകയായിരുന്നു ലക്ഷ്യം. തങ്ങളുടെ വാദങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഈ വാദങ്ങളെല്ലാം വിശദാമായിതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷമായിരിക്കും മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി മുന്‍കൈയെടുക്കുക.
ദശാബ്ദങ്ങളായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കത്തിനില്‍ക്കുന്ന ഈ വിവാദത്തിന്‌ രമ്യമായ പരിഹാരം കണ്ടെത്തുകയാണ്‌ പ്രാധനമന്ത്രിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ ഡി എം കെയ്‌ക്ക്‌ അമിതപ്രാധാന്യം ഇല്ലാത്ത അവസ്ഥയായതിനാല്‍ മാന്യമായ പരിഹാരം ഉണ്ടാവുന്നതിന്‌ തടസമില്ലാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടാല്‍ അടുത്തുവരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. തമിഴ്‌നാടിന്‌ തുടര്‍ന്നും വെള്ളം ലഭിക്കുമെന്ന ഉറപ്പാക്കാനായാല്‍ അവിടെയും ഗുണം കോണ്‍ഗ്രസിനാവുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്‌.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ആസിയാന്‍ കരാറില്‍ കേരളത്തിനുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഇന്ന്‌ പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി വി എസ്‌ അച്യൂതാനന്ദന്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉന്നയിക്കുമെന്നാണ്‌ സൂചന.

Saturday, August 1, 2009

സൈബര്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം ഐ ടി നിയമത്തിലെ പോരായ്‌മ: മുഖ്യമന്ത്രി

കൊച്ചി: ഐ ടി നിയമത്തിന്‍െറ പോരായ്‌മയും സ്‌ത്രീകള്‍ക്കിടയിലെ അവബോധക്കുറവുമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. സ്‌ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളെക്കു റിച്ച്‌ സാമൂഹ്യക്ഷേമവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു? അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റില്‍ ഇടപഴകുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സുപ്രിം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പമെത്താന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഐ ടി നിയമത്തില്‍ പോരായ്‌മകളുള്ളതായി വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ സമൂഹത്തിന്‌ സംരക്ഷണം നല്‍കാന്‍ ന്യായാധിപരും നിയമനിര്‍മാതാക്കളും കര്‍മപദ്ധതി തയ്യാറാക്കണം. സ്‌ത്രീ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടികള്‍ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ച്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍? തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീകളും കുട്ടികളും ഇരയാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും? നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള പരിമിതികളാണ്‌ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌ പറഞ്ഞു. ആരോഗ്യമന്ത്രി പി കെ ശ്രീമതി, മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സാമൂഹ്യക്ഷേമ സെക്രട്ടറി ഉഷ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ്‌, കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ശില്‍പശാലയോടനുബന്‌ധിച്ച്‌ സി-ഡിറ്റ്‌ തയ്യാറാക്കിയ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള വെബ്‌സൈറ്റും ഉദ്‌ഘാടനം ചെയ്‌തു.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ (73) അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ രാത്രി 8.45 നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ മലപ്പുറം കെ പി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്‌ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്‌ഥാപനങ്ങള്‍ ഇതില്‍പ്പെടും.
മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ പുതിയ മാളിയേക്കല്‍ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും (പി എം എസ്‌ എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ്‌ നാലിനാണു ശിഹാബ്‌ തങ്ങളുടെ ജനനം.
പാണക്കാട്‌ ഡി എം ആര്‍ ടി. സ്‌കൂളില്‍ പ്രാഥമിക പഠനം. ഫസ്‌റ്റ്‌ ഫോം മുതല്‍ എസ്‌ എസ്‌ എല്‍ സി വരെ കോഴിക്കോട്‌ എം എം ഹൈസ്‌കൂളില്‍. 1953 ല്‍ എസ്‌ എസ്‌ എല്‍ സി വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ്‌ പഠനം.

ഉപരിപഠനം 1958 ല്‍ ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍. അല്‍ അസ്‌ഹറില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക്‌ ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ്‌ സാഹിത്യ ബിരുദം നേടി.
കയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത്‌ സൂഫിസത്തില്‍ ആകൃഷ്‌ടനായ ശിഹാബ്‌ തങ്ങള്‍ ഷെയ്‌ഖ്‌ അബ്‌ദുല്‍ ഹലീം മഹ്‌മൂദ്‌ എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്‌ഖ്‌ ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ്‌ തങ്ങള്‍ക്കു ലഭിച്ചു. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍, പരേതയായ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24 നായിരുന്നു വിവാഹം.
അഞ്ചു മക്കള്‍ - മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. കെ എം ഇ എ. സംസ്‌ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സുഹറ, ഫൈറൂസ്‌, സമീറ എന്നിവരാണു മക്കള്‍.
മരുമക്കള്‍: സയ്യിദ്‌ നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍, സയ്യിദ്‌ ലുഖ്‌മാന്‍ തങ്ങള്‍, സയ്യിദ്‌ യൂസഫ്‌ ഹൈദ്രോസ്‌ തങ്ങള്‍, ഷമീമ, ശരീഫ ഹനിയ.

കോറോസോണ്‍ അക്വിനോ അന്തരിച്ചു

മനില: ഫിലിപ്പൈന്‍സ്‌ മുന്‍ പ്രസിഡന്റ്‌ കോറോസോണ്‍ അക്വിനോ (76) അന്തരിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 3.18 ന്‌ ആയിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ബാധിച്ചതിനാല്‍ ജൂണില്‍ മനിലയിലെ മക്കാത്തി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
1986- 92 കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായിരുന്നു അക്വിനോ. ജനാധിപത്യത്തിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ അക്വിനോ കോരി എന്ന ഓമനപേരിലാണ്‌ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. പ്രതിപക്ഷനേതാവായിരുന്ന ഭര്‍ത്താവ്‌ ബെനിഞ്ഞോ അക്വിനോ 1983 ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കോറോസോണ്‍ അക്വിനോ രാഷ്‌ട്രീയരംഗത്തെത്തുന്നത്‌.
രണ്ടു ദശാബ്‌ദം ഫിലിപ്പിന്‍സിനെ അടക്കിവാണ പ്രസിഡന്റ്‌ ഫെര്‍ഡിനാന്‍ഡ്‌ മര്‍ക്കോസിനെയും ഭാര്യ ഇമല്‍ഡയെയും പുറത്താക്കാന്‍ കോറോസോണ്‍ അക്വിനോ ധീരമായ നേതൃത്വം നല്‍കി. 1986 ഫ്രെബുവരി 7 ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അക്വിനോ 1992 ജൂണ്‍ 30 വരെ അധികാരത്തില്‍ തുടര്‍ന്നു.

വിമാനകമ്പനികള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ ഇല്ല

ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കായി പ്രത്യേക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ അനുവദിക്കില്ലെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സ്വകാര്യവിമാന കമ്പനികള്‍ ഈമാസം 18 ന്‌ പ്രഖ്യാപിച്ച പണിമുടക്ക്‌ പിന്‍വലിച്ച്‌ ചര്‍ച്ചകള്‍ക്കു തയാറാവാണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അവര്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിമാനക്കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌. എന്നാല്‍ പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. പണിമുടക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ അവര്‍ക്ക്‌ മനരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

അതേ സമയം, പണിമുടക്കുമായി മുന്നോട്ടുപോകാനാണ്‌ വിമാനകമ്പനികളുടെ തീരുമാനം. ഇത്‌ സര്‍ക്കാരിനോ യാത്രക്കാര്‍ക്കോ എതിരെയുള്ള സമരമല്ല. മറിച്ച്‌ തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരണമെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ എം ഡി സരോജ്‌ ദത്ത പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കുന്നത്‌ അടക്കമുള്ള ആവശ്യങ്ങളാണ്‌ സ്വകാര്യ എയര്‍ലൈനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. 2008-09ല്‍ 10,000 കോടിയുടെ നഷ്‌ടമാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.

വിമാനകമ്പനികള്‍ സമരത്തിലേക്ക്‌

മുംബൈ: വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരപദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു കമ്പനികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 18 ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ എട്ടു പ്രമുഖ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ അനിശ്‌ചിതമായി സര്‍വീസുകള്‍ നിര്‍ത്താനും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (എഫ്‌ ഐ എ) തീരുമാനിച്ചു.
മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വിജയ്‌മല്ല്യ, നരേഷ്‌ ഗോയല്‍, അനില്‍ ബൈജാല്‍ എന്നിവരാണ്‌ സമരവിവരം അറിയിച്ചത്‌. വ്യോമയാന വ്യവസായം നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന്‌ താത്‌പര്യം ഉണ്ടാവണം. ഈ വ്യവസായം അത്രയധികം ത്യാഗം സഹിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്ന്‌ എഫ്‌ ഐ എ സെക്രട്ടറി ജനറല്‍ അനില്‍ ബൈജാല്‍ പറഞ്ഞു.
അംേതസമയം എഫ്‌ ഐ എയില്‍ അംഗമായ എയര്‍ ഇന്ത്യ സമരത്തില്‍ പങ്കെടുക്കില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും എഫ്‌ ഐ എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ യോഗവേദി വിട്ടശേഷമാണു സമരപരിപാടികള്‍ക്കു രൂപം നല്‍കിയതെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ എണ്ണകമ്പനികള്‍ വിമാന ഇന്ധന വില (എ ടി എഫ്‌) 1.6% കൂട്ടി. ആഗോള നിരക്കില്‍ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. രണ്ടാഴ്‌ച മുന്‍പ്‌ വിലയില്‍ 5.7% കുറവ്‌ വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണ എ ടി എഫ്‌ വില ഉയര്‍ത്തിയിരുന്നു.

Friday, July 31, 2009

ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം

മുംബൈ: ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ ഇന്ന വിപണി വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ മുതല്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന സൂചിക 282.35 പോയിന്റ്‌ കയറി 15,670.31 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ദേശീയ സൂചികയായ നിഫ്‌റ്റി 1.42 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇന്നു രേഖപ്പെടുത്തിയത്‌. 65 പോയിന്റ്‌ വര്‍ധനയോടെ 4636.45 പോയിന്റിലാണ്‌ നിഫ്‌റ്റിയില്‍ വ്യാപാരം അവസാനിച്ചത്‌.
ഇന്ന്‌ രാവിലെ 61 പോയിന്റ്‌ മുന്നേറ്റവുമായാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ സൂചിക 15,733 വരെ എത്തിയിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ചവച്ചതാണ്‌ സൂചികയിലെ വര്‍ധനയ്‌ക്കു സഹായകമായത്‌. 2008 ജൂണ്‍ 17 നുശേഷം ബി എസ്‌ ഇയിലെ ഉയര്‍ന്ന നിലവാരമാണിത്‌. അന്ന്‌ വിപണി 15,696 പോയിന്റിലാണ്‌ അവസാനിച്ചത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ ബി ഐയും വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരുന്നു. ബി എസ്‌ ഇയില്‍ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, എഫ്‌ എം സി ജി സൂചികകളാണ്‌ കൂടുതല്‍ മുന്നേറ്റം പ്രകടമാക്കിയത്‌. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണവും നേട്ടമുണ്ടാക്കി. 1,299 ഓഹരികള്‍ക്ക്‌ നഷ്‌ടം നേരിട്ടു.

ഇന്ത്യാ-ചൈന കൂടിക്കാഴ്‌ച അടുത്തമാസം

ബെയ്‌ജിംഗ്‌: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധികള്‍ ഓഗസ്‌റ്റ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍, ചൈനീസ്‌ സ്‌റ്റേറ്റ്‌ കൗണ്‍സിലര്‍ ജായി ബിന്‍ഗാവോ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അതിര്‍ത്തി പ്രശ്‌നത്തിനു പുറമെ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം വക്‌താവ്‌ ഖിന്‍ ഗാങ്‌ പറഞ്ഞു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP